ന്യൂഡൽഹി: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കാതിരുന്ന ബോംബെ ഹൈക്കോടതി നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.
ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് മുംബൈ പോലീസ് ഉറപ്പ് വരുത്തണമെന്ന് കോടതി നിർദേശിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി അർണബ് പൂർണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ ആരോപണ വിധേയരായ മറ്റു രണ്ടുപേർക്കും ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.
വ്യക്തിസ്വാതന്ത്ര്യം ഇത്തരത്തിൽ ഹനിക്കപ്പെട്ടാൽ അതു നീതിനടത്തിപ്പിനെ പരിഹാസ്യതയിലാക്കുമെന്ന് ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റീസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് മഹാരാഷ്ട്രാ സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.
ഇന്റീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018-ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രേരണകുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് മുംബൈ പോലീസ് ഉറപ്പ് വരുത്തണമെന്ന് കോടതി നിർദേശിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി അർണബ് പൂർണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ ആരോപണ വിധേയരായ മറ്റു രണ്ടുപേർക്കും ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.
വ്യക്തിസ്വാതന്ത്ര്യം ഇത്തരത്തിൽ ഹനിക്കപ്പെട്ടാൽ അതു നീതിനടത്തിപ്പിനെ പരിഹാസ്യതയിലാക്കുമെന്ന് ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റീസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് മഹാരാഷ്ട്രാ സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.
ഇന്റീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018-ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രേരണകുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.