ന്യൂഡൽഹി: മഹാരാഷ്ട്ര സര്‍ക്കാരിനെയും ബോംബെ ഹൈക്കോടതിയെയും വിമര്‍ശിച്ച് സുപ്രീംകോടതി. റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് അര്‍ണാബ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വ്യക്തിസ്വാതന്ത്രം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്നും സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇങ്ങനെ നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ട്വീറ്റുകളുടെ പേരില്‍ പോലും ആളുകളെ ജയിലിലടയ്ക്കുന്നു. നല്‍കാനുള്ള പണത്തിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണോ. ആത്മഹത്യാപ്രേരണ ഇതില്‍ എങ്ങനെ നിലനില്‍ക്കുമെന്നും സുപ്രീംകോടതി ചോദിച്ചു.
2018-ല്‍ നടന്ന ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണകുറ്റത്തിനാണ് അര്‍ണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യക്തിസ്വാതന്ത്രം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്നും സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇങ്ങനെ നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ട്വീറ്റുകളുടെ പേരില്‍ പോലും ആളുകളെ ജയിലിലടയ്ക്കുന്നു. നല്‍കാനുള്ള പണത്തിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണോ. ആത്മഹത്യാപ്രേരണ ഇതില്‍ എങ്ങനെ നിലനില്‍ക്കുമെന്നും സുപ്രീംകോടതി ചോദിച്ചു.
2018-ല്‍ നടന്ന ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണകുറ്റത്തിനാണ് അര്‍ണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.