പാറ്റ്ന: ചൊവ്വാഴ്ച രാവിലെ എട്ടിനു തുടങ്ങിയ ആകാംക്ഷയ്ക്കും നെഞ്ചിടിപ്പിനും വിരാമമിട്ട് ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ച. ആകെയുള്ള 243 സീറ്റുകളിൽ 125 എണ്ണം നേടിയാണ് എൻഡിഎ വിജയം നേടിയത്.
ബുധനാഴ്ച പുലർച്ചെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബിജെപി- 74, ജെഡിയു- 43, വിഐപി- 4, എച്ച്എഎം- 4 എന്നിങ്ങനെയാണ് എൻഡിഎയുടെ സീറ്റ് നില. വിശാല സഖ്യത്തിന് 110 സീറ്റുകളിലാണ് വിജയം നേടാനായത്. ആർജെഡി- 75, കോണ്ഗ്രസ്- 19, ഇടത്- 16 എന്നിങ്ങനെയാണ് സീറ്റ് നില.
അസദുദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റുകളിലും ബിഎസ്പി, ചിരാഗ് പസ്വാന്റെ എൽജെപി എന്നീ പാർട്ടികൾ ഓരോ സീറ്റിലും വിജയിച്ചു.
ബുധനാഴ്ച പുലർച്ചെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബിജെപി- 74, ജെഡിയു- 43, വിഐപി- 4, എച്ച്എഎം- 4 എന്നിങ്ങനെയാണ് എൻഡിഎയുടെ സീറ്റ് നില. വിശാല സഖ്യത്തിന് 110 സീറ്റുകളിലാണ് വിജയം നേടാനായത്. ആർജെഡി- 75, കോണ്ഗ്രസ്- 19, ഇടത്- 16 എന്നിങ്ങനെയാണ് സീറ്റ് നില.
അസദുദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റുകളിലും ബിഎസ്പി, ചിരാഗ് പസ്വാന്റെ എൽജെപി എന്നീ പാർട്ടികൾ ഓരോ സീറ്റിലും വിജയിച്ചു.