ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കാൻ വൈകുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും സർക്കാരിന്റെയും സമ്മർദത്താൽ കമ്മീഷൻ ഫലം തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു ആരോപണം.
തങ്ങൾ ഒരുതരത്തിലുമുള്ള സമ്മർദത്തിലുമല്ലെന്ന് കമ്മീഷൻ മാധ്യമങ്ങളോട് പറഞ്ഞു. ആർജെഡിയാണ് പ്രധാനമായും ആരോപണം ഉന്നയിച്ചത്. 119 സീറ്റിൽ ജയിച്ചെന്നും എന്നാൽ കമ്മീഷൻ ഫലം പുറത്തുവിടുന്നില്ലെന്നുമായിരുന്നു ആരോപണം.
കോവിഡ് നിബന്ധനകൾ മൂലം വോട്ടെണ്ണൽ സാവധാനമാണ് പുരോഗമിച്ചത്. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 50 സീറ്റിലെ ഫലമാണ് ഇനിയും വരാനുള്ളത്. ഇതായിരിക്കും അടുത്ത ഭരണം ആർക്കായിരിക്കുമെന്ന് നിർണയിക്കുക. നിലവിലെ സാഹചര്യത്തിൽ എൻഡിഎയ്ക്കാണ് സാധ്യത കൂടുതൽ.
തങ്ങൾ ഒരുതരത്തിലുമുള്ള സമ്മർദത്തിലുമല്ലെന്ന് കമ്മീഷൻ മാധ്യമങ്ങളോട് പറഞ്ഞു. ആർജെഡിയാണ് പ്രധാനമായും ആരോപണം ഉന്നയിച്ചത്. 119 സീറ്റിൽ ജയിച്ചെന്നും എന്നാൽ കമ്മീഷൻ ഫലം പുറത്തുവിടുന്നില്ലെന്നുമായിരുന്നു ആരോപണം.
കോവിഡ് നിബന്ധനകൾ മൂലം വോട്ടെണ്ണൽ സാവധാനമാണ് പുരോഗമിച്ചത്. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 50 സീറ്റിലെ ഫലമാണ് ഇനിയും വരാനുള്ളത്. ഇതായിരിക്കും അടുത്ത ഭരണം ആർക്കായിരിക്കുമെന്ന് നിർണയിക്കുക. നിലവിലെ സാഹചര്യത്തിൽ എൻഡിഎയ്ക്കാണ് സാധ്യത കൂടുതൽ.