ദുബായ്: ഐപിഎലിൽ മുംബൈയുടെ കരുത്തിനെ വെല്ലുവിളിക്കാൻ ഇനിയും അവതാരങ്ങൾ പിറക്കേണ്ടിയിരിക്കുന്നു. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഫൈനലിലെ കന്നിക്കാരായ ഡൽഹി ക്യാപ്റ്റൽസിനെ തകർത്ത് തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി. ഇതോടെ മുംബൈയുടെ ഷെൽഫിൽ അഞ്ച് ഐപിഎൽ കിരീടങ്ങളായി.
കലാശപ്പോരിൽ ഡൽഹിയെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകർത്തത്. ഡൽഹി ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം മുംബൈ എട്ട് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അർധ സെഞ്ചുറിയുമായി മുന്നിൽനിന്നും നയിച്ച രോഹിത് ശർമയാണ് (68) മുംബൈയുടെ വിജയശിൽപ്പി.
ഇഷാൻ കിഷനും (പുറത്താകാതെ 33) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. മുംബൈയുടെ തുടക്കം മികച്ചതായിരുന്നു. രോഹിതും ഡി കോക്കും (20) ഡൽഹിയെ നിർഭയം നേരിട്ടു. ഇരുവരും ആദ്യ വിക്കറ്റിൽ നിർണായകമായ 45 റൺസ് കൂട്ടിച്ചേർത്തു. ഡി കോക്ക് പുറത്തായശേഷം എത്തിയ സൂര്യകുമാർ യാദവും (19) ക്യാപ്റ്റനും മൂന്നാം വിക്കറ്റിൽ മറ്റൊരു 45 റൺസ് കൂടി സ്കോർബോർഡിൽ ചേർത്തു.
പിന്നീട് ക്രസീൽ ഒന്നിച്ച ഇഷാനും രോഹിതുമാണ് വിജയം അനായാസമാക്കിയത്. ഈ കൂട്ടുകെട്ട് 47 റൺസ് ആണ് അടിച്ചെടുത്തത്. ഒരു ഘട്ടത്തിൽപോലും മുംബൈയെ വിറപ്പിക്കാൻ ഡൽഹിക്കായില്ല.
നേരത്തെ ബോൾട്ടിന്റെ തീ പാറുന്ന പന്തുകളാണ് ഡൽഹിയുടെ ബോൾട്ടിളക്കിയത്. ഓപ്പണർ സ്റ്റോണിസിനെയും മൂന്നാമൻ രാഹനെയും ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബോൾട്ട് ഡൽഹിയുടെ കുതിപ്പിനെ തടഞ്ഞു.
അർധ സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരും (പുറത്താകാതെ 65) ഋഷഭ് പന്തുമാണ് (56) ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. തുടക്കം പാളിയ ഡൽഹിക്ക് നാല് ഓവറിൽ 22 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർ സ്റ്റോണിസ് ഒരു പന്ത് മാത്രം നേരിട്ട് പൂജ്യത്തിനു പുറത്തായപ്പോൾ മൂന്നാമനായെത്തിയ രഹാനെ രണ്ട് റൺസുമായി മടങ്ങി.
പിന്നാലെ ധവാനും (15) നിലയുറപ്പിക്കാനാവാതെ മടങ്ങിയതോടെ ഡൽഹി പരുങ്ങി. പിന്നീട് ശ്രേയസും പന്തും ചേർന്നാണ് കളി തിരിച്ചുപിടിച്ചത്. ഇരുവരും ചേർന്ന് 96 റൺസ് ആണ് കൂട്ടിച്ചേർത്തത്. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് റൺറേറ്റ് ഉയർത്തി.
കലാശപ്പോരിൽ ഡൽഹിയെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകർത്തത്. ഡൽഹി ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം മുംബൈ എട്ട് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അർധ സെഞ്ചുറിയുമായി മുന്നിൽനിന്നും നയിച്ച രോഹിത് ശർമയാണ് (68) മുംബൈയുടെ വിജയശിൽപ്പി.
ഇഷാൻ കിഷനും (പുറത്താകാതെ 33) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. മുംബൈയുടെ തുടക്കം മികച്ചതായിരുന്നു. രോഹിതും ഡി കോക്കും (20) ഡൽഹിയെ നിർഭയം നേരിട്ടു. ഇരുവരും ആദ്യ വിക്കറ്റിൽ നിർണായകമായ 45 റൺസ് കൂട്ടിച്ചേർത്തു. ഡി കോക്ക് പുറത്തായശേഷം എത്തിയ സൂര്യകുമാർ യാദവും (19) ക്യാപ്റ്റനും മൂന്നാം വിക്കറ്റിൽ മറ്റൊരു 45 റൺസ് കൂടി സ്കോർബോർഡിൽ ചേർത്തു.
പിന്നീട് ക്രസീൽ ഒന്നിച്ച ഇഷാനും രോഹിതുമാണ് വിജയം അനായാസമാക്കിയത്. ഈ കൂട്ടുകെട്ട് 47 റൺസ് ആണ് അടിച്ചെടുത്തത്. ഒരു ഘട്ടത്തിൽപോലും മുംബൈയെ വിറപ്പിക്കാൻ ഡൽഹിക്കായില്ല.
നേരത്തെ ബോൾട്ടിന്റെ തീ പാറുന്ന പന്തുകളാണ് ഡൽഹിയുടെ ബോൾട്ടിളക്കിയത്. ഓപ്പണർ സ്റ്റോണിസിനെയും മൂന്നാമൻ രാഹനെയും ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബോൾട്ട് ഡൽഹിയുടെ കുതിപ്പിനെ തടഞ്ഞു.
അർധ സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരും (പുറത്താകാതെ 65) ഋഷഭ് പന്തുമാണ് (56) ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. തുടക്കം പാളിയ ഡൽഹിക്ക് നാല് ഓവറിൽ 22 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർ സ്റ്റോണിസ് ഒരു പന്ത് മാത്രം നേരിട്ട് പൂജ്യത്തിനു പുറത്തായപ്പോൾ മൂന്നാമനായെത്തിയ രഹാനെ രണ്ട് റൺസുമായി മടങ്ങി.
പിന്നാലെ ധവാനും (15) നിലയുറപ്പിക്കാനാവാതെ മടങ്ങിയതോടെ ഡൽഹി പരുങ്ങി. പിന്നീട് ശ്രേയസും പന്തും ചേർന്നാണ് കളി തിരിച്ചുപിടിച്ചത്. ഇരുവരും ചേർന്ന് 96 റൺസ് ആണ് കൂട്ടിച്ചേർത്തത്. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് റൺറേറ്റ് ഉയർത്തി.