ദുബായ്: ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് 157 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി ക്യാപ്പിറ്റൽസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തു. അർധ സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരും (പുറത്താകാതെ 65) ഋഷഭ് പന്തുമാണ് (56) ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്.
തുടക്കം പാളിയ ഡൽഹിക്ക് നാല് ഓവറിൽ 22 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർ സ്റ്റോണിസ് ഒരു പന്ത് മാത്രം നേരിട്ട് പൂജ്യത്തിനു പുറത്തായപ്പോൾ മൂന്നാമനായെത്തിയ രഹാനെ രണ്ട് റൺസുമായി മടങ്ങി. പിന്നാലെ ധവാനും (15) നിലയുറപ്പിക്കാനാവാതെ മടങ്ങിയതോടെ ഡൽഹി പരുങ്ങി.
പിന്നീട് ശ്രേയസും പന്തും ചേർന്നാണ് കളി തിരിച്ചുപിടിച്ചത്. ഇരുവരും ചേർന്ന് 96 റൺസ് ആണ് കൂട്ടിച്ചേർത്തത്. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് റൺറേറ്റ് ഉയർത്തി. രഹാനെയും സ്റ്റോണിസിനേയും ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബോൾട്ടാണ് ഡൽഹിയുടെ കുതിപ്പിനെ തടഞ്ഞത്.
തുടക്കം പാളിയ ഡൽഹിക്ക് നാല് ഓവറിൽ 22 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർ സ്റ്റോണിസ് ഒരു പന്ത് മാത്രം നേരിട്ട് പൂജ്യത്തിനു പുറത്തായപ്പോൾ മൂന്നാമനായെത്തിയ രഹാനെ രണ്ട് റൺസുമായി മടങ്ങി. പിന്നാലെ ധവാനും (15) നിലയുറപ്പിക്കാനാവാതെ മടങ്ങിയതോടെ ഡൽഹി പരുങ്ങി.
പിന്നീട് ശ്രേയസും പന്തും ചേർന്നാണ് കളി തിരിച്ചുപിടിച്ചത്. ഇരുവരും ചേർന്ന് 96 റൺസ് ആണ് കൂട്ടിച്ചേർത്തത്. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് റൺറേറ്റ് ഉയർത്തി. രഹാനെയും സ്റ്റോണിസിനേയും ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബോൾട്ടാണ് ഡൽഹിയുടെ കുതിപ്പിനെ തടഞ്ഞത്.