പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനീഷിലേക്ക്. എൻഡിഎയും മഹാസഖ്യവും അവസാന റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു.
എൻഡിഎ സഖ്യത്തിന്റെ ആദ്യഘട്ട കുതിപ്പ് തടഞ്ഞ മഹാസഖ്യം മുന്നിലേക്ക് കയറുന്നതിന്റെ സൂചനയാണ് കാണാൻ കഴിയുന്നത്. എന്നാൽ ലീഡ് നിലയിൽ ഇപ്പോഴും എൻഡിഎ കേവല ഭൂരിപക്ഷം നിലനിർത്തിയിരിക്കുകയാണ്.
33 മണ്ഡലങ്ങളിൽ 1000 വോട്ടുകളുടെ ലീഡ് മാത്രമാണ് മുന്നിലുള്ള സ്ഥാനാർഥികൾക്കുള്ളത്. ഇതിൽ 16 ഇടത്ത് ഭൂരിപക്ഷം കേലവം 500 വോട്ടുകളുടേതും. ലീഡ് നിലയിൽ ബിജെപിയെ തള്ളി ആര്‍ജെഡി ഏറ്റവും വലിയ കക്ഷിയാകുകയും ചെയ്തു.
ഇതോടെ ബിജെപി ക്യാമ്പുകളിലെ ആഘോഷം നിർത്തിവച്ചിരിക്കുയാണ്. തൂക്ക് സഭയുണ്ടായാൽ നിർണായക ശക്തിയായേക്കാവുന്ന ഇടത് പാർട്ടികളും മുന്നേറ്റം തുടരുകയാണ്. ഇടതുപാര്‍ട്ടികള്‍ 13 സീറ്റുകളിൽ മുന്നിലാണ്. അഞ്ചിടത്ത് ജയിക്കാനും കഴിഞ്ഞു.
കറുത്ത കുതിരയായേക്കുമെന്ന് കരുതിയ ചിരാഗ് പസ്വാന്റെ എൽജെപിക്ക് ഒരിടത്തും വിജയിക്കാനായിട്ടില്ല. എന്നാൽ പലയിടത്തും നിതീഷിന്റെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ചിരാഗിനായി.
എൻഡിഎ സഖ്യത്തിന്റെ ആദ്യഘട്ട കുതിപ്പ് തടഞ്ഞ മഹാസഖ്യം മുന്നിലേക്ക് കയറുന്നതിന്റെ സൂചനയാണ് കാണാൻ കഴിയുന്നത്. എന്നാൽ ലീഡ് നിലയിൽ ഇപ്പോഴും എൻഡിഎ കേവല ഭൂരിപക്ഷം നിലനിർത്തിയിരിക്കുകയാണ്.
33 മണ്ഡലങ്ങളിൽ 1000 വോട്ടുകളുടെ ലീഡ് മാത്രമാണ് മുന്നിലുള്ള സ്ഥാനാർഥികൾക്കുള്ളത്. ഇതിൽ 16 ഇടത്ത് ഭൂരിപക്ഷം കേലവം 500 വോട്ടുകളുടേതും. ലീഡ് നിലയിൽ ബിജെപിയെ തള്ളി ആര്‍ജെഡി ഏറ്റവും വലിയ കക്ഷിയാകുകയും ചെയ്തു.
ഇതോടെ ബിജെപി ക്യാമ്പുകളിലെ ആഘോഷം നിർത്തിവച്ചിരിക്കുയാണ്. തൂക്ക് സഭയുണ്ടായാൽ നിർണായക ശക്തിയായേക്കാവുന്ന ഇടത് പാർട്ടികളും മുന്നേറ്റം തുടരുകയാണ്. ഇടതുപാര്‍ട്ടികള്‍ 13 സീറ്റുകളിൽ മുന്നിലാണ്. അഞ്ചിടത്ത് ജയിക്കാനും കഴിഞ്ഞു.
കറുത്ത കുതിരയായേക്കുമെന്ന് കരുതിയ ചിരാഗ് പസ്വാന്റെ എൽജെപിക്ക് ഒരിടത്തും വിജയിക്കാനായിട്ടില്ല. എന്നാൽ പലയിടത്തും നിതീഷിന്റെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ചിരാഗിനായി.