ഹൈദരബാദ്: തെലുങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ശക്തികേന്ദ്രമായ ദബക്ക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർഥി മാധവനേനി രഘുനന്ദൻ റാവു ആണ് വിജയിച്ചത്.
ടിആർഎസിന്റെ സോളിപേട്ട സുജാതയെയാണ് റാവു നേരിയ ഭൂരിപക്ഷത്തിന് (1,118) പരാജയപ്പെടുത്തിയത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെ.ടി രാമ റാവുവിന്റെ മണ്ഡലമായ സിർസിലയോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലമാണ് ദബക്ക. മുഖ്യമന്ത്രിയുടെ മരുമകൻ ഹരീഷ് റാവുവിന്റെ ശക്തികേന്ദ്രമായ സിദ്ദിപേട്ടുമായും ദബക്ക അതിർത്തി പങ്കിടുന്നു.
അതിനാൽ തന്നെ ഇവിടുത്തെ മത്സരം ടിആർഎസിന് അഭിമാന പോരാട്ടമായിരുന്നു. ടിആര്‍എസ് എംഎല്‍എ രാമലിംഗ റെഡ്ഡിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാമലിംഗ റെഡ്ഡിയുടെ ഭാര്യയെയാണ് ടിആർഎസ് ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയത്.
ടിആർഎസിന്റെ സോളിപേട്ട സുജാതയെയാണ് റാവു നേരിയ ഭൂരിപക്ഷത്തിന് (1,118) പരാജയപ്പെടുത്തിയത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെ.ടി രാമ റാവുവിന്റെ മണ്ഡലമായ സിർസിലയോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലമാണ് ദബക്ക. മുഖ്യമന്ത്രിയുടെ മരുമകൻ ഹരീഷ് റാവുവിന്റെ ശക്തികേന്ദ്രമായ സിദ്ദിപേട്ടുമായും ദബക്ക അതിർത്തി പങ്കിടുന്നു.
അതിനാൽ തന്നെ ഇവിടുത്തെ മത്സരം ടിആർഎസിന് അഭിമാന പോരാട്ടമായിരുന്നു. ടിആര്‍എസ് എംഎല്‍എ രാമലിംഗ റെഡ്ഡിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാമലിംഗ റെഡ്ഡിയുടെ ഭാര്യയെയാണ് ടിആർഎസ് ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയത്.