കോട്ടയം: ലൈസൻസ് പുതുക്കുന്നതിനുള്ള പരിശോധനയ്ക്കു കൊണ്ടുവന്ന പിസ്റ്റൾ താലൂക്ക് ഓഫീസ് വരാന്തയിൽ ഉടമയുടെ കൈയിലിരുന്ന് പൊട്ടി. സമീപത്തുണ്ടായിരുന്ന ഓഫീസ് ജീവനക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 ന് കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ തഹസിൽദാറുടെ ഓഫീസിനു മുന്നിലായിരുന്നു സംഭവം. ആലപ്പുഴയിലെ ബാറുടമ തെള്ളകം മാടപ്പാട്ട് ബോബൻ തോമസ് തന്റെ പിസ്റ്റളിന്റെയും ഡബിൾ ബാരൽ തോക്കിന്റെയും ലൈസൻസ് പുതുക്കിയതിനുശേഷമുള്ള പരിശോധനയ്ക്കിടെയാണു വെടിപൊട്ടിയത്.
തോക്ക് ഹാജരാക്കും മുന്പ് തിരകൾ ഒഴിവാക്കണമെന്ന് സെക്ഷൻ ക്ലാർക്ക് അനീഷ് പറഞ്ഞതനുസരിച്ച് ഓഫീസിനു മുന്നിൽവച്ച് അവ മാറ്റാൻ ഒരുങ്ങുകയും ഇടിമുഴക്കം പോലൊരു ശബ്ദം ഉയരുകയുമായിരുന്നു. ഓഫീസിന്റെ തൂണിന്റെ ഒരറ്റം തുളച്ചു വെടിയുണ്ട ചീറിപ്പാഞ്ഞു.
പ്രാണൻ പോയ പ്രതീതിയിൽ അനീഷ് അലറിക്കരഞ്ഞു. തിരിഞ്ഞു നോക്കുന്പോൾ പരിസരം ഉദ്യോഗസ്ഥരാൽ നിറഞ്ഞു. കാബിനിൽനിന്നു പുറത്തിറങ്ങിയ തഹസിൽദാർ ജി. രാജേന്ദ്രബാബു കുലുക്കി വിളിച്ചപ്പോഴാണ് അനീഷിന്റെ മരവിപ്പ് മാറിയത്.
സ്വയരക്ഷക്കായി ബോബൻ തോമസ് ഉപയോഗിക്കുന്ന തോക്കാണ് അബദ്ധത്തിൽ പൊട്ടിയത്. എന്തായാലും തോക്ക് പരിശോധിക്കാൻ തഹസിൽദാർ തയാറായില്ല. തോക്കിന് എന്തോ തകരാറുണ്ടെന്നായിരുന്നു ബോബന്റെ കമന്റ്. ഇനി തോക്ക് ശരിയാക്കി കൊണ്ടുവന്നാലും ഉപയോഗിക്കാൻ അറിയാത്തയാൾക്ക് ലൈസൻസ് നൽകരുതെന്ന റിപ്പോർട്ട് നൽകുമെന്ന് രാജേന്ദ്രബാബു പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 ന് കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ തഹസിൽദാറുടെ ഓഫീസിനു മുന്നിലായിരുന്നു സംഭവം. ആലപ്പുഴയിലെ ബാറുടമ തെള്ളകം മാടപ്പാട്ട് ബോബൻ തോമസ് തന്റെ പിസ്റ്റളിന്റെയും ഡബിൾ ബാരൽ തോക്കിന്റെയും ലൈസൻസ് പുതുക്കിയതിനുശേഷമുള്ള പരിശോധനയ്ക്കിടെയാണു വെടിപൊട്ടിയത്.
തോക്ക് ഹാജരാക്കും മുന്പ് തിരകൾ ഒഴിവാക്കണമെന്ന് സെക്ഷൻ ക്ലാർക്ക് അനീഷ് പറഞ്ഞതനുസരിച്ച് ഓഫീസിനു മുന്നിൽവച്ച് അവ മാറ്റാൻ ഒരുങ്ങുകയും ഇടിമുഴക്കം പോലൊരു ശബ്ദം ഉയരുകയുമായിരുന്നു. ഓഫീസിന്റെ തൂണിന്റെ ഒരറ്റം തുളച്ചു വെടിയുണ്ട ചീറിപ്പാഞ്ഞു.
പ്രാണൻ പോയ പ്രതീതിയിൽ അനീഷ് അലറിക്കരഞ്ഞു. തിരിഞ്ഞു നോക്കുന്പോൾ പരിസരം ഉദ്യോഗസ്ഥരാൽ നിറഞ്ഞു. കാബിനിൽനിന്നു പുറത്തിറങ്ങിയ തഹസിൽദാർ ജി. രാജേന്ദ്രബാബു കുലുക്കി വിളിച്ചപ്പോഴാണ് അനീഷിന്റെ മരവിപ്പ് മാറിയത്.
സ്വയരക്ഷക്കായി ബോബൻ തോമസ് ഉപയോഗിക്കുന്ന തോക്കാണ് അബദ്ധത്തിൽ പൊട്ടിയത്. എന്തായാലും തോക്ക് പരിശോധിക്കാൻ തഹസിൽദാർ തയാറായില്ല. തോക്കിന് എന്തോ തകരാറുണ്ടെന്നായിരുന്നു ബോബന്റെ കമന്റ്. ഇനി തോക്ക് ശരിയാക്കി കൊണ്ടുവന്നാലും ഉപയോഗിക്കാൻ അറിയാത്തയാൾക്ക് ലൈസൻസ് നൽകരുതെന്ന റിപ്പോർട്ട് നൽകുമെന്ന് രാജേന്ദ്രബാബു പറഞ്ഞു.