+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കിട്ട് കയറുന്നത്‍?: ജലീൽ

തിരുവനന്തപുരം: പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് തന്‍റെ ഗവേഷണ പ്രബന്ധത്തിന്
അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കിട്ട് കയറുന്നത്‍?: ജലീൽ
തിരുവനന്തപുരം: പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് തന്‍റെ ഗവേഷണ പ്രബന്ധത്തിന് നിലവാരം പോരെന്ന ആരോപണത്തിന് അദ്ദേഹം മറുപടി പറഞ്ഞത്.

എനിക്കെതിരെ കൊണ്ടുവരുന്ന ആരോപണങ്ങൾ ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമ്പോൾ പുതിയ ആരോപണങ്ങളുമായി ശത്രുക്കൾ രംഗത്തുവരുന്നത് ഏതൊക്കെ വിധത്തിലാണ്? അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കിട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചുവെന്നും മന്ത്രി ചോദിച്ചു.

തന്‍റെ ഗവേഷണ പ്രബന്ധത്തിന്‍റെ ഇംഗ്ലീഷിലുള്ള രണ്ടാം പതിപ്പ് " Revisiting Malabar Rebellion 1921' എന്ന പേരിൽ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രസാധക കമ്പനികളിലൊന്നായ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്‍റെ ഇ കോപ്പിയും ലഭ്യമാണ്.

ചിന്താ പബ്ലിക്കേഷൻസ് പ്രബന്ധന്‍റെ മലയാള വിവർത്തനം "മലബാർകലാപം ഒരു പുനർവായന" എന്ന തലക്കെട്ടിലും പുറത്തിറക്കിയിട്ടുണ്ട്. ഏഴു പതിപ്പുകൾ ഇതിനകം പ്രസ്തുത പുസ്തകം അച്ചടിച്ചുകഴിഞ്ഞു. ഇതിന്‍റെയും ഇ കോപ്പി റൈറ്റ് ഡിസി ബുക്സിനാണ് നൽകിയിട്ടുള്ളത്.

ആർക്കുവേണമെങ്കിലും പുസ്തകത്തിന്‍റെ കോപ്പികൾ ഡിസി ബുക്സിന്‍റെ ഷോറൂമുകളിലും ദേശാഭിമാനി ബുക്ക് ഹൗസുകളിലും ലഭിക്കും. തന്‍റെ പിഎച്ച്ഡി തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാൻ താൽപര്യമുള്ളവർക്ക് ഇവിടങ്ങളിൽനിന്ന് വാങ്ങി വായിക്കാവുന്നതാണ്.

താൻ പിഎച്ച്ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവെക്കുകയല്ല ചെയ്തത്. ജനസമക്ഷം സമർപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
More in Latest News :