പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമെന്ന് സൂചനകൾ. 55 സീറ്റിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. എന്നാൽ ജെഡിയു 45 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
മോദി ഇഫക്ട് ബിഹാറിൽ ബിജെപിക്ക് ഗുണം ചെയ്തതായാണ് ഫല സൂചനകൾ. ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി മുന്നിട്ട് നിൽക്കുകയാണ്. അതേസമയം, ജെഡിയു-ആർജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളിലും ജെഡിയു തകർന്നു. എൽജെപി നേതാവ് ചിരാഗ് പാസ്വാന്റെ നിലപാടും നിതീഷിന് തിരിച്ചടിയായി.
ഇത്തവണ പ്രാദേശിക വിഷയങ്ങൾക്കൊപ്പം മോദി സർക്കാരിന്റെ ദേശീയ നിലപാടുകൾ ഉയർത്തിക്കാട്ടി നടത്തിയ പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പിൽ എൻഡിഎയിലെ ഏറ്റവും വലിയ ശക്തിയായി വളരുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടിയിരുന്നത്.
മോദി ഇഫക്ട് ബിഹാറിൽ ബിജെപിക്ക് ഗുണം ചെയ്തതായാണ് ഫല സൂചനകൾ. ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി മുന്നിട്ട് നിൽക്കുകയാണ്. അതേസമയം, ജെഡിയു-ആർജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളിലും ജെഡിയു തകർന്നു. എൽജെപി നേതാവ് ചിരാഗ് പാസ്വാന്റെ നിലപാടും നിതീഷിന് തിരിച്ചടിയായി.
ഇത്തവണ പ്രാദേശിക വിഷയങ്ങൾക്കൊപ്പം മോദി സർക്കാരിന്റെ ദേശീയ നിലപാടുകൾ ഉയർത്തിക്കാട്ടി നടത്തിയ പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പിൽ എൻഡിഎയിലെ ഏറ്റവും വലിയ ശക്തിയായി വളരുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടിയിരുന്നത്.