പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി-കോണ്ഗ്രസ് മഹാസഖ്യത്തിന് വൻ മുന്നേറ്റം. 126 സീറ്റുകളിൽ മഹാസഖ്യം മുന്നിട്ടു നിൽക്കുകയാണ്. കേവലഭൂരിപക്ഷമായ 122 എന്ന മാന്ത്രികസംഖ്യ കടന്ന് ലീഡ്നില ഉയർത്തിയിരിക്കുകയാണ് മഹാസഖ്യം.
എൻഡിഎ 109 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. എൽജെപി മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. എൻഡിഎ സഖ്യത്തിൽ ബിജെപിയാണ് നേട്ടം കൊയ്യുന്നത്. ശക്തി കേന്ദ്രങ്ങളിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്.
ജെഡിയു-ആർജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളിലും ജെഡിയു തകർന്നു. മഹാസഖ്യത്തിന്റെ പോരാളി തേജസ്വി യാദവ് ഇഫക്ടിലേക്കാണ് ബിഹാർ ഫലം നീങ്ങുന്നത്. മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.
എൻഡിഎ 109 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. എൽജെപി മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. എൻഡിഎ സഖ്യത്തിൽ ബിജെപിയാണ് നേട്ടം കൊയ്യുന്നത്. ശക്തി കേന്ദ്രങ്ങളിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്.
ജെഡിയു-ആർജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളിലും ജെഡിയു തകർന്നു. മഹാസഖ്യത്തിന്റെ പോരാളി തേജസ്വി യാദവ് ഇഫക്ടിലേക്കാണ് ബിഹാർ ഫലം നീങ്ങുന്നത്. മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.