പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം. മത്സരിച്ച 70 സീറ്റുകളിൽ കോണ്‍ഗ്രസ് 16 സീറ്റിൽ ലീഡ് ചെയ്യുകയാണ്. ബിഹാർ പിസിസി നേതൃത്വം പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ആദ്യഘട്ടത്തിലുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
മത്സരിച്ച 70 സീറ്റിൽ 30 എണ്ണത്തിൽ മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷ പുലർത്തിയിരുന്നത്. ഒരിക്കലും ജയം നേടാൻ കഴിയാത്ത 40 മണ്ഡലങ്ങൾ തേജസ്വി യാദവ് കോണ്‍ഗ്രസിന് മേൽ കെട്ടിവച്ചുവെന്ന് നേതൃത്വം നേരത്തെ പരാതി ഉന്നയിച്ചിരുന്നു. സീറ്റ് വിഭജനത്തിൽ ആർജെഡി-കോണ്‍ഗ്രസ് തർക്കം രൂക്ഷമായിരുന്നു.
ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയെന്നാണ് ആദ്യഘട്ട വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ദയനീയ പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്.
മത്സരിച്ച 70 സീറ്റിൽ 30 എണ്ണത്തിൽ മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷ പുലർത്തിയിരുന്നത്. ഒരിക്കലും ജയം നേടാൻ കഴിയാത്ത 40 മണ്ഡലങ്ങൾ തേജസ്വി യാദവ് കോണ്‍ഗ്രസിന് മേൽ കെട്ടിവച്ചുവെന്ന് നേതൃത്വം നേരത്തെ പരാതി ഉന്നയിച്ചിരുന്നു. സീറ്റ് വിഭജനത്തിൽ ആർജെഡി-കോണ്‍ഗ്രസ് തർക്കം രൂക്ഷമായിരുന്നു.
ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയെന്നാണ് ആദ്യഘട്ട വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ദയനീയ പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്.