തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം സംബന്ധിച്ച പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ഗവർണറുടെ നിർദേശം. പരാതി ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്കു കൈമാറി.
ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം മൗലികമല്ലെന്നും വിദഗ്ധ പാനൽ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാന്പയിൻ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്ഡി ബിരുദത്തിനെതിരേ ഗവർണർക്കു പരാതി സമർപ്പിച്ചത്.
2006-ലാണ് കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡി ബിരുദം നേടിയത്. മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം.
പ്രബന്ധത്തിൽ ഗവേഷകന്റെ മൗലികമായ സംഭാവനകൾ കുറവാണെന്നും അതുകൊണ്ട് തന്നെ ഇത് പുനർമൂല്യനിർണയത്തിന് വിധേയമാക്കണമെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
സിൻഡിക്കേറ്റ് നിലവില്ലാതിരുന്ന കാലത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന ഡോ. എം.കെ. രാമചന്ദ്രൻ തന്റെ പ്രത്യേക അധികാരം ഉപയാഗിച്ചാണ് ജലീലിന് ഡോക്ടറേറ്റ് നൽകിയതെന്നും പരാതിയിൽ പറയുന്നുണ്ട്.
ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം മൗലികമല്ലെന്നും വിദഗ്ധ പാനൽ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാന്പയിൻ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്ഡി ബിരുദത്തിനെതിരേ ഗവർണർക്കു പരാതി സമർപ്പിച്ചത്.
2006-ലാണ് കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡി ബിരുദം നേടിയത്. മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം.
പ്രബന്ധത്തിൽ ഗവേഷകന്റെ മൗലികമായ സംഭാവനകൾ കുറവാണെന്നും അതുകൊണ്ട് തന്നെ ഇത് പുനർമൂല്യനിർണയത്തിന് വിധേയമാക്കണമെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
സിൻഡിക്കേറ്റ് നിലവില്ലാതിരുന്ന കാലത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന ഡോ. എം.കെ. രാമചന്ദ്രൻ തന്റെ പ്രത്യേക അധികാരം ഉപയാഗിച്ചാണ് ജലീലിന് ഡോക്ടറേറ്റ് നൽകിയതെന്നും പരാതിയിൽ പറയുന്നുണ്ട്.