മുംബൈ: ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി. ഇതു സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുമായി ഗവർണർ സംസാരിച്ചു.
ജയിലിൽ കഴിയുന്ന അർണബിന്റെ സുരക്ഷയെയും ആരോഗ്യത്തെക്കുറിച്ചും ആശങ്കയുണ്ട്. ജയിലിൽ അർണബിന്റെ കുടുംബത്തിന് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി നൽകണമെന്നും ഗവർണർ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
അലിബാഗിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുകയായിരുന്ന അർണബ് മൊബൈൽ ഫോൺ ഉപയോഗിച്ചതിനെത്തുടർന്നാണു ജയിലിലേക്കു മാറ്റിയത്. മറ്റൊരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലും അർണബ് സജീവമായിരുന്നുവെന്ന് റായ്ഗഡ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
2018ൽ ആർക്കിടെക്ടും ഇന്റീരിയർ ഡിസൈനറുമായ അൻവയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. മുംബൈ ലോവർ പരേലിലെ വീട്ടിൽനിന്ന് അറസ്റ്റിലായ അർണബിനെ നവംബർ 18 വരെ അലിബാഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. കോവിഡ് ക്വാറന്റൈൻ കേന്ദ്രമായി മാറ്റിയ സ്കൂളിലായിരുന്നു അർണബിനെ ആദ്യം പാർപ്പിച്ചിരുന്നത്.
ജയിലിൽ കഴിയുന്ന അർണബിന്റെ സുരക്ഷയെയും ആരോഗ്യത്തെക്കുറിച്ചും ആശങ്കയുണ്ട്. ജയിലിൽ അർണബിന്റെ കുടുംബത്തിന് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി നൽകണമെന്നും ഗവർണർ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
അലിബാഗിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുകയായിരുന്ന അർണബ് മൊബൈൽ ഫോൺ ഉപയോഗിച്ചതിനെത്തുടർന്നാണു ജയിലിലേക്കു മാറ്റിയത്. മറ്റൊരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലും അർണബ് സജീവമായിരുന്നുവെന്ന് റായ്ഗഡ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
2018ൽ ആർക്കിടെക്ടും ഇന്റീരിയർ ഡിസൈനറുമായ അൻവയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. മുംബൈ ലോവർ പരേലിലെ വീട്ടിൽനിന്ന് അറസ്റ്റിലായ അർണബിനെ നവംബർ 18 വരെ അലിബാഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. കോവിഡ് ക്വാറന്റൈൻ കേന്ദ്രമായി മാറ്റിയ സ്കൂളിലായിരുന്നു അർണബിനെ ആദ്യം പാർപ്പിച്ചിരുന്നത്.