ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുപ്വാരയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ആർമി ഓഫീസറും മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടു. സൈന്യം മൂന്ന് തീവ്രവാദികളെ വധിക്കുകയും ചെയ്തു.
ഞായറാഴ്ച നിയന്ത്രണ രേഖയോട് ചേർന്ന് കുപ്വാരയിലെ മാച്ചിൽ സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് നടന്നത്.
നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് പ്രതികരിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഞായറാഴ്ച നിയന്ത്രണ രേഖയോട് ചേർന്ന് കുപ്വാരയിലെ മാച്ചിൽ സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് നടന്നത്.
നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് പ്രതികരിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.