മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ അമ്മയും പ്രായപൂർത്തിയാവാത്ത മൂന്ന് ആൺകുട്ടികളും മരിച്ച നിലയിൽ. അമ്മയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തു ചെന്ന് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
ഭൂദാനം തൊടിമുട്ടി മുതുപുരയിടത്ത് രാമന്റെ ഭാര്യ രഹ്ന (34), ആദിത്യൻ (13), അർജുൻ (10), അനന്തു (ഏഴ്) എന്നിവരാണ് മരിച്ചത്. രഹ്ന കുട്ടികൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കിയെന്നാണ് കരുതുന്നത്.
കുടുംബ വഴക്കിനെ തുടർന്നാണ് ഇവർ കൊടുംകൈ പ്രവർത്തിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
ഭൂദാനം തൊടിമുട്ടി മുതുപുരയിടത്ത് രാമന്റെ ഭാര്യ രഹ്ന (34), ആദിത്യൻ (13), അർജുൻ (10), അനന്തു (ഏഴ്) എന്നിവരാണ് മരിച്ചത്. രഹ്ന കുട്ടികൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കിയെന്നാണ് കരുതുന്നത്.
കുടുംബ വഴക്കിനെ തുടർന്നാണ് ഇവർ കൊടുംകൈ പ്രവർത്തിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.