ന്യൂഡൽഹി: കോവിഡ് വാക്സിൻ അടുത്ത വർഷവും സാധാരണക്കാർക്ക് ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ടാസ്ക്ഫോഴ്സിലെ പ്രധാന അംഗം കൂടിയാണ് ഡോ. ഗുലേറിയ. കോവിഡ് വാക്സിനായി സാധരണക്കാർക്ക് 2022 വരെ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ വലുതാണ്. വാക്സിൻ സാധാരണക്കാർക്കിലേക്ക് എത്തണമെങ്കിൽ ഒരു വർഷത്തിൽ കൂടുതലെടുക്കും ഗുലേറിയ അറിയിച്ചു.
ആവശ്യത്തിന് സിറിഞ്ചുകളും സൂചികളും ശീതികരണ സംവിധാനവും ഒരുക്കുക, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും വാക്സിൻ തടസമില്ലാതെ എത്തിക്കാൻ കഴിയുക എന്നിവയാണ് ഏറ്റവും വലിയ വെല്ലുവിളി. രണ്ടാമതൊരു വാക്സിൻ ആദ്യത്തേതിൽനിന്നും ഫലപ്രമാണെന്ന് കണ്ടെത്തിയാൽ അതെങ്ങനെ ഉപയോഗപ്പെടുത്തുമെന്നതും വെല്ലുവിളിയാണ്.
ഇതിൽ എന്ത് നിലപാട് എടുക്കും? എങ്ങനെ തിരുത്തൽ വരുത്തും? ആർക്കാണ് വാക്സിൻ എ ആവശ്യമെന്നും ആർക്കാണ് വാക്സിൻ ബി ആവശ്യമെന്നും തീരുമാനിക്കുന്നത് എങ്ങനെ? മുന്നോട്ടുള്ള വഴിയിൽ നിരവധി തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനേഷൻ മൂലം പൂർണമായും ഈ രോഗം അപ്രത്യക്ഷമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ വലുതാണ്. വാക്സിൻ സാധാരണക്കാർക്കിലേക്ക് എത്തണമെങ്കിൽ ഒരു വർഷത്തിൽ കൂടുതലെടുക്കും ഗുലേറിയ അറിയിച്ചു.
ആവശ്യത്തിന് സിറിഞ്ചുകളും സൂചികളും ശീതികരണ സംവിധാനവും ഒരുക്കുക, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും വാക്സിൻ തടസമില്ലാതെ എത്തിക്കാൻ കഴിയുക എന്നിവയാണ് ഏറ്റവും വലിയ വെല്ലുവിളി. രണ്ടാമതൊരു വാക്സിൻ ആദ്യത്തേതിൽനിന്നും ഫലപ്രമാണെന്ന് കണ്ടെത്തിയാൽ അതെങ്ങനെ ഉപയോഗപ്പെടുത്തുമെന്നതും വെല്ലുവിളിയാണ്.
ഇതിൽ എന്ത് നിലപാട് എടുക്കും? എങ്ങനെ തിരുത്തൽ വരുത്തും? ആർക്കാണ് വാക്സിൻ എ ആവശ്യമെന്നും ആർക്കാണ് വാക്സിൻ ബി ആവശ്യമെന്നും തീരുമാനിക്കുന്നത് എങ്ങനെ? മുന്നോട്ടുള്ള വഴിയിൽ നിരവധി തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനേഷൻ മൂലം പൂർണമായും ഈ രോഗം അപ്രത്യക്ഷമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.