വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാം, എന്നാൽ അവസാനത്തെയാളാകില്ലെന്ന് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരീസ്. ഡെലവെയറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാം, എന്നാൽ ഈ പദവിയിലെ അവസാനത്തെയാളാകില്ല. ഈ രാത്രി കാണുന്ന ഓരോ കൊച്ചു പെൺകുട്ടിക്കും ഇത് സാധ്യമാകുന്ന രാജ്യമാണിതെന്ന് മനസിലാകും- കമല ഹാരീസ് പറഞ്ഞു.
ഇത് പുതിയ പ്രഭാതമാണ്. മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡൻ. തുല്യതയ്ക്കായുള്ള കറുത്ത വർഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചെന്നും കമല കൂട്ടിച്ചേർത്തു. അമ്മ ശ്യാമള ഗോപാലൻ അടക്കമുള്ളവരുടെ ത്യാഗങ്ങളും സ്മരിച്ചു.
വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാം, എന്നാൽ ഈ പദവിയിലെ അവസാനത്തെയാളാകില്ല. ഈ രാത്രി കാണുന്ന ഓരോ കൊച്ചു പെൺകുട്ടിക്കും ഇത് സാധ്യമാകുന്ന രാജ്യമാണിതെന്ന് മനസിലാകും- കമല ഹാരീസ് പറഞ്ഞു.
ഇത് പുതിയ പ്രഭാതമാണ്. മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡൻ. തുല്യതയ്ക്കായുള്ള കറുത്ത വർഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചെന്നും കമല കൂട്ടിച്ചേർത്തു. അമ്മ ശ്യാമള ഗോപാലൻ അടക്കമുള്ളവരുടെ ത്യാഗങ്ങളും സ്മരിച്ചു.
While I may be the first, I won’t be the last. pic.twitter.com/R5CousWtdx
— Kamala Harris (@KamalaHarris) November 8, 2020