വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് ജോ ബൈഡൻ. ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് വോട്ടുചെയ്യാത്തവരടക്കം എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കുമെന്നും ബൈഡൻ പറഞ്ഞു.
അഞ്ച് ദിവസം ലോകത്തെയാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ജോസഫ് റോബിനെറ്റ് ബൈഡന് ജൂണിയര്‍ എന്ന ജോ ബൈഡന് (78) അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.
ഒപ്പം ഇന്ത്യൻ വംശജ കമലാ ഹാരീസ് ചരിത്രം തിരുത്തിയെഴുതി യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി.
ലീഡ് നില മാറിമറിഞ്ഞ പെൻസിൽവേനിയ സംസ്ഥാനത്തെ 20 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കിയതോടെയാണ് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ബൈഡൻ മലർത്തിയടിച്ചത്.
പെൻസിൽവേനിയ സ്വന്തമാക്കിയ ബൈഡൻ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 എന്ന ‘മാന്ത്രികസംഖ്യ’ കടന്നു. ഇതോടെ ബൈഡന് ആകെ 273 ഇലക്ടറൽ വോട്ടുകളായി.
തനിക്ക് വോട്ടുചെയ്യാത്തവരടക്കം എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കുമെന്നും ബൈഡൻ പറഞ്ഞു.
അഞ്ച് ദിവസം ലോകത്തെയാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ജോസഫ് റോബിനെറ്റ് ബൈഡന് ജൂണിയര്‍ എന്ന ജോ ബൈഡന് (78) അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.
ഒപ്പം ഇന്ത്യൻ വംശജ കമലാ ഹാരീസ് ചരിത്രം തിരുത്തിയെഴുതി യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി.
ലീഡ് നില മാറിമറിഞ്ഞ പെൻസിൽവേനിയ സംസ്ഥാനത്തെ 20 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കിയതോടെയാണ് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ബൈഡൻ മലർത്തിയടിച്ചത്.
പെൻസിൽവേനിയ സ്വന്തമാക്കിയ ബൈഡൻ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 എന്ന ‘മാന്ത്രികസംഖ്യ’ കടന്നു. ഇതോടെ ബൈഡന് ആകെ 273 ഇലക്ടറൽ വോട്ടുകളായി.