വാഷിംഗ്ടൺ: അമേരിക്കയുടെ ചരിത്രം തിരുത്തിയെഴുതി ഇന്ത്യൻ വംശജ കമലാ ഹാരീസ്. അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് എന്ന ചരിത്ര പദവിയാണ് കമലാ ഹാരീസ് സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റാകുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വനിതയുമാണ്.
ഈ സ്ഥാനത്തേക്കു മത്സരിച്ച മൂന്നാമത്തെ വനിതയാണ് അവർ. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസാണ് കമലയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞത്. കമല നിലവിൽ കലിഫോർണിയയിൽനിന്നുള്ള സെനറ്ററാണ്.
കാലിഫോർണിയയിലെ ഓക്ലൻഡിൽ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായാണ് ജനനം. തമിഴ്നാട് സ്വദേശിനിയായിരുന്നു അമ്മ ശ്യാമള ഗോപാലൻ. അച്ഛൻ ജമൈക്കൻ സ്വദേശിയും. മാതാപിതാക്കൾ വിവാഹമോചിതരായ ശേഷം കമലയെ വളർത്തിയത് ക്യാൻസർ ഗവേഷകയും പൗരാവകാശ പ്രവർത്തകയുമായ അമ്മ ശ്യാമള ഗോപാലനാണ്. കമലയ്ക്ക് ഏഴുവയസുള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്.
തന്നെയും സഹോദരി മായയേയും തങ്ങളുടെ ജന്മദേശം കറുത്ത പെൺകുട്ടികളായി കാണുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. തങ്ങളെ ആത്മവിശ്വാസമുള്ള, അഭിമാനമുള്ള കറുത്ത വർഗക്കാരായ സ്ത്രീകളായാണ് അവർ വളർത്തിയതെന്ന് കമല തന്റെ അമ്മയെ ഓർക്കുന്നു.
ഈ സ്ഥാനത്തേക്കു മത്സരിച്ച മൂന്നാമത്തെ വനിതയാണ് അവർ. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസാണ് കമലയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞത്. കമല നിലവിൽ കലിഫോർണിയയിൽനിന്നുള്ള സെനറ്ററാണ്.
കാലിഫോർണിയയിലെ ഓക്ലൻഡിൽ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായാണ് ജനനം. തമിഴ്നാട് സ്വദേശിനിയായിരുന്നു അമ്മ ശ്യാമള ഗോപാലൻ. അച്ഛൻ ജമൈക്കൻ സ്വദേശിയും. മാതാപിതാക്കൾ വിവാഹമോചിതരായ ശേഷം കമലയെ വളർത്തിയത് ക്യാൻസർ ഗവേഷകയും പൗരാവകാശ പ്രവർത്തകയുമായ അമ്മ ശ്യാമള ഗോപാലനാണ്. കമലയ്ക്ക് ഏഴുവയസുള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്.
തന്നെയും സഹോദരി മായയേയും തങ്ങളുടെ ജന്മദേശം കറുത്ത പെൺകുട്ടികളായി കാണുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. തങ്ങളെ ആത്മവിശ്വാസമുള്ള, അഭിമാനമുള്ള കറുത്ത വർഗക്കാരായ സ്ത്രീകളായാണ് അവർ വളർത്തിയതെന്ന് കമല തന്റെ അമ്മയെ ഓർക്കുന്നു.