ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേയെ വിമർശിച്ച് കൊണ്ടുള്ള ട്വീറ്റിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ഖേദം പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റീസിന് മധ്യപ്രദേശ് സർക്കാർ പ്രത്യേക ഹെലികോപ്റ്റർ ഏർപ്പാടാക്കി നൽകിയതിനെ വിമർശിച്ച് ഒക്ടോബർ 21നാണ് പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തത്.
കൻഹ ദേശീയ ഉദ്യാനം സന്ദർശിക്കുന്നതിനായി ചീഫ് ജസ്റ്റീസിന് മധ്യപ്രദേശ് സർക്കാർ പ്രത്യേക ഹെലികോപ്റ്റർ ഏർപ്പാടാക്കിയിരുന്നു. മധ്യപ്രദേശിലെ സർക്കാരിന്റെ തന്നെ നിലനിൽപ്പിന്റെ കാര്യത്തിൽ നിർണായകമായ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച കേസ് ചീഫ് ജസ്റ്റീന്റെ മുന്നിലുണ്ട് എന്നായിരുന്നു ട്വീറ്റ്.
ശിവരാജ് സിംഗ് സർക്കാരിൽ മന്ത്രിമാരാക്കിയ കോണ്ഗ്രസ് എംഎൽഎമാരുടെ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു നടന്നു. സർക്കാരിന്റെ നിലനിൽപ്പ് ഇവരുടെ തെരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും.
അതല്ലാതെ അവരുടെ മന്ത്രിസ്ഥാനത്തെ ചോദ്യം ചെയ്യുന്ന ചീഫ് ജസ്റ്റീസിനു മുന്നിലുള്ള കേസിന്റെ അടിസ്ഥാനമാക്കിയല്ല. അതിനാൽ താൻ മുൻപ് പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പിഴവിൽ ഖേദിക്കുന്നുവെന്നാണ് മറ്റൊരു ട്വീറ്റിലൂടെ പ്രശാന്ത് ഭൂഷൻ വ്യക്തമാക്കിയത്.
കൻഹ ദേശീയ ഉദ്യാനം സന്ദർശിക്കുന്നതിനായി ചീഫ് ജസ്റ്റീസിന് മധ്യപ്രദേശ് സർക്കാർ പ്രത്യേക ഹെലികോപ്റ്റർ ഏർപ്പാടാക്കിയിരുന്നു. മധ്യപ്രദേശിലെ സർക്കാരിന്റെ തന്നെ നിലനിൽപ്പിന്റെ കാര്യത്തിൽ നിർണായകമായ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച കേസ് ചീഫ് ജസ്റ്റീന്റെ മുന്നിലുണ്ട് എന്നായിരുന്നു ട്വീറ്റ്.
ശിവരാജ് സിംഗ് സർക്കാരിൽ മന്ത്രിമാരാക്കിയ കോണ്ഗ്രസ് എംഎൽഎമാരുടെ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു നടന്നു. സർക്കാരിന്റെ നിലനിൽപ്പ് ഇവരുടെ തെരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും.
അതല്ലാതെ അവരുടെ മന്ത്രിസ്ഥാനത്തെ ചോദ്യം ചെയ്യുന്ന ചീഫ് ജസ്റ്റീസിനു മുന്നിലുള്ള കേസിന്റെ അടിസ്ഥാനമാക്കിയല്ല. അതിനാൽ താൻ മുൻപ് പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പിഴവിൽ ഖേദിക്കുന്നുവെന്നാണ് മറ്റൊരു ട്വീറ്റിലൂടെ പ്രശാന്ത് ഭൂഷൻ വ്യക്തമാക്കിയത്.