ന്യൂഡൽഹി: യശ്വവർധൻ കുമാർ സിൻഹ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രതി രാംനാഥ് കോവിന്ദിന്റെ മുന്നിലാണ് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനായ യശ്വവർധൻ കുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്.
യുകെയിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു യശ്വന്ത് കുമാർ. മുഖ്യ വിവരാവകാശ കമ്മീഷണറായി അദ്ദേഹത്തിന് മൂന്നു വർഷത്തെ കാലാവധി ഉണ്ട്.
സിൻഹയ്ക്കു പുറമേ മാധ്യമപ്രവർത്തകനായ ഉദയ് മഹുർകർ, മുൻ ലേബർ സെക്രട്ടറി ഹീര ലാൽ സമരിയ, മുൻ ഡെപ്യൂട്ടി കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സരോജ് പുഹാനി എന്നിവരെ ഇൻഫർമേഷൻ കമ്മീഷണർമാരായും നിയമിച്ചിട്ടുണ്ട്. ഇവരും ചുമതലയേറ്റു. ഇതോടെ വിവരാവകാശ കമ്മീഷണർമാരുടെ എണ്ണം ഏഴായി.
യുകെയിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു യശ്വന്ത് കുമാർ. മുഖ്യ വിവരാവകാശ കമ്മീഷണറായി അദ്ദേഹത്തിന് മൂന്നു വർഷത്തെ കാലാവധി ഉണ്ട്.
സിൻഹയ്ക്കു പുറമേ മാധ്യമപ്രവർത്തകനായ ഉദയ് മഹുർകർ, മുൻ ലേബർ സെക്രട്ടറി ഹീര ലാൽ സമരിയ, മുൻ ഡെപ്യൂട്ടി കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സരോജ് പുഹാനി എന്നിവരെ ഇൻഫർമേഷൻ കമ്മീഷണർമാരായും നിയമിച്ചിട്ടുണ്ട്. ഇവരും ചുമതലയേറ്റു. ഇതോടെ വിവരാവകാശ കമ്മീഷണർമാരുടെ എണ്ണം ഏഴായി.