തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും ആലേഖനം ചെയ്ത മാസ്ക് ഉപയോഗിച്ചാൽ അതു സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവിൽ പെടുത്തും. പ്രചാരണ ഘട്ടങ്ങളിലെല്ലാം ചിഹ്നവും ചിത്രവുമടങ്ങിയ മാസ്ക് ഉപയോഗിക്കാമെങ്കിലും വോട്ടെടുപ്പു ദിവസം പോളിംഗ് ബൂത്തിൽ ഇത്തരം മാസ്ക് ധരിച്ചെത്താൻ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട പ്രകാരം വിലക്കുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് വ്യാപകമായ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പുതിയ മാർഗം കൂടി സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ചിഹ്നവും ചിത്രവും അടങ്ങിയ തൊപ്പി, മാസ്ക്, മുഖംമൂടി എന്നിവയെല്ലാം ഉപയോഗിക്കാം.
ഉപയോഗിക്കുന്ന ഓരോ എണ്ണത്തിനും തെരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിച്ച തുക സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവായി കണക്കാക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കിയ മാതൃകാ പെരുമാറ്റ സംഹിതയിൽ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ എല്ലാം തെരഞ്ഞെടുപ്പു ചെലവു പരിധി കമ്മീഷൻ ഒന്നര ഇരട്ടിയായി ഉയർത്തിയിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് വ്യാപകമായ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പുതിയ മാർഗം കൂടി സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ചിഹ്നവും ചിത്രവും അടങ്ങിയ തൊപ്പി, മാസ്ക്, മുഖംമൂടി എന്നിവയെല്ലാം ഉപയോഗിക്കാം.
ഉപയോഗിക്കുന്ന ഓരോ എണ്ണത്തിനും തെരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിച്ച തുക സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവായി കണക്കാക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കിയ മാതൃകാ പെരുമാറ്റ സംഹിതയിൽ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ എല്ലാം തെരഞ്ഞെടുപ്പു ചെലവു പരിധി കമ്മീഷൻ ഒന്നര ഇരട്ടിയായി ഉയർത്തിയിരുന്നു.