പാറ്റ്ന: ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും പൂർത്തിയായതിനു പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. സി വോട്ടർ സർവേയിൽ മഹാസഖ്യത്തിനാണ് മുൻ തൂക്കം.
മഹാസഖ്യം 120 സീറ്റുകൾ വരെ നേടുമെന്ന് സി വോട്ടർ പറയുന്നു. എൻഡിഎ 116, എൽജെപി ഒന്ന് മറ്റുള്ളവർ ആറ് എന്നിങ്ങനെയാണ് സി വോട്ടർ സർവെ പ്രവചിക്കുന്നത്. റിപ്പബ്ലിക് ജൻകി ബാത് സർവേ മഹാസഖ്യത്തിന് 118-138 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. എൻഡിഎ 91-117 സീറ്റുകൾ നേടാമെന്നും സർവേ പറയുന്നു.
എബിപി സർവേ മഹാസഖ്യത്തിന് 108 മുതൽ 131 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ചു. എൻഡിഎ 104-128, എൽജെപി 1-3 മറ്റുള്ളവർ 4-8 എന്നിങ്ങനെ എബിപി സർവേയും മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
മഹാസഖ്യം 120 സീറ്റുകൾ വരെ നേടുമെന്ന് സി വോട്ടർ പറയുന്നു. എൻഡിഎ 116, എൽജെപി ഒന്ന് മറ്റുള്ളവർ ആറ് എന്നിങ്ങനെയാണ് സി വോട്ടർ സർവെ പ്രവചിക്കുന്നത്. റിപ്പബ്ലിക് ജൻകി ബാത് സർവേ മഹാസഖ്യത്തിന് 118-138 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. എൻഡിഎ 91-117 സീറ്റുകൾ നേടാമെന്നും സർവേ പറയുന്നു.
എബിപി സർവേ മഹാസഖ്യത്തിന് 108 മുതൽ 131 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ചു. എൻഡിഎ 104-128, എൽജെപി 1-3 മറ്റുള്ളവർ 4-8 എന്നിങ്ങനെ എബിപി സർവേയും മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രതീക്ഷിക്കുന്നു.