കാസർഗോഡ്: രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് തന്റെ അറസ്റ്റെന്ന് എം.സി. കമറുദ്ദീൻ എംഎൽഎ. അറസ്റ്റുകൊണ്ട് തന്നെ തകർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി ഹർജി പരിഗണിക്കുന്നതു വരെ പോലും കാത്തിരുന്നില്ല. നോട്ടീസ് പോലും നൽകാതെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. നാല് കേസിലാണ് അന്വേഷണസംഘം എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കമറുദ്ദീനെതിരേ നിരവധി തെളിവ് ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എഎസ്പി പി. വിവേക് കുമാര്‍ മാധ്യമങ്ങളോടു നേരത്തേ പറഞ്ഞിരുന്നു. 15 കോടിയുടെ തട്ടിപ്പ് നടന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളെയും ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ശനിയാഴ്ച രാവിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് കമറുദ്ദീനെ ചോദ്യം ചെയ്തത്. 109 വഞ്ചനാ കേസുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹൈക്കോടതി ഹർജി പരിഗണിക്കുന്നതു വരെ പോലും കാത്തിരുന്നില്ല. നോട്ടീസ് പോലും നൽകാതെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. നാല് കേസിലാണ് അന്വേഷണസംഘം എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കമറുദ്ദീനെതിരേ നിരവധി തെളിവ് ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എഎസ്പി പി. വിവേക് കുമാര്‍ മാധ്യമങ്ങളോടു നേരത്തേ പറഞ്ഞിരുന്നു. 15 കോടിയുടെ തട്ടിപ്പ് നടന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളെയും ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ശനിയാഴ്ച രാവിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് കമറുദ്ദീനെ ചോദ്യം ചെയ്തത്. 109 വഞ്ചനാ കേസുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.