ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-01 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ നിർത്തിവച്ചു. ശ്രീഹരിക്കോട്ടയിൽ കനത്തമഴയെ തുടർന്നാണ് കൗണ്ട്ഡൗൺ നിർത്തിയത്. അഞ്ചു മിനിറ്റു നേരത്തേക്കാണ് നിർത്തിവച്ചത്.
വിക്ഷേപണത്തിന് 15 മിനിറ്റ് ബാക്കി നിൽക്കെയാണ് കൗണ്ട്ഡൗൺ നിർത്തിയത്. മേഖലയിൽ ഇടിയോട് കൂടിയ കനത്തമഴയാണ് പെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 3.02ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിക്കാനായിരുന്നു തീരുമാനം.വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.02ന് ആരംഭിച്ചതായി ഇസ്രോ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഇഒഎസ്-01നൊപ്പം വിദേശരാജ്യങ്ങളുടെ ഒൻപത് ഉപഗ്രഹങ്ങളും പിഎസ്എൽവി-സി49 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കും. പിസ്എൽവിയുടെ 51-ാം ദൗത്യമാണ് ഇത്. കൃഷി, വനവത്കരണം, ദുരന്തനിവാരണം എന്നീ മേഖലകൾക്ക് ഇഒഎസ്-01 പ്രയോജനപ്പെടുമെന്നും ഇസ്രോ അറിയിച്ചു.
വിക്ഷേപണത്തിന് 15 മിനിറ്റ് ബാക്കി നിൽക്കെയാണ് കൗണ്ട്ഡൗൺ നിർത്തിയത്. മേഖലയിൽ ഇടിയോട് കൂടിയ കനത്തമഴയാണ് പെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 3.02ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിക്കാനായിരുന്നു തീരുമാനം.വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.02ന് ആരംഭിച്ചതായി ഇസ്രോ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഇഒഎസ്-01നൊപ്പം വിദേശരാജ്യങ്ങളുടെ ഒൻപത് ഉപഗ്രഹങ്ങളും പിഎസ്എൽവി-സി49 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കും. പിസ്എൽവിയുടെ 51-ാം ദൗത്യമാണ് ഇത്. കൃഷി, വനവത്കരണം, ദുരന്തനിവാരണം എന്നീ മേഖലകൾക്ക് ഇഒഎസ്-01 പ്രയോജനപ്പെടുമെന്നും ഇസ്രോ അറിയിച്ചു.