വടക്കഞ്ചേരി: തൃശൂർ - പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരി ഹോട്ടൽ ഡയാനയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ലോറിക്കു പുറകിൽ കാറിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. എറണാകുളം മൂത്തേടത്ത് വീട്ടിൽ ബിനു മാത്യു (33), ബിനുവിന്റെ സുഹൃത്ത് കോട്ടയം സ്വദേശി നാരായണൻകുട്ടിയുടെ മകൻ അരുണ്‍ എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന തൃശൂർ സ്വദേശിനി സരിതയെ (40) ഗുരുതരമായ പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് അപകടം. എറണാകുളത്തുനിന്ന് ആലത്തൂരിലേക്ക് ചികിത്സയ്ക്കായി വരികയായിരുന്നു ഇവർ. എറണാകുളത്ത് കാറ്ററിംഗ് നടത്തുന്ന സരിതയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.
കാറിലുണ്ടായിരുന്ന തൃശൂർ സ്വദേശിനി സരിതയെ (40) ഗുരുതരമായ പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് അപകടം. എറണാകുളത്തുനിന്ന് ആലത്തൂരിലേക്ക് ചികിത്സയ്ക്കായി വരികയായിരുന്നു ഇവർ. എറണാകുളത്ത് കാറ്ററിംഗ് നടത്തുന്ന സരിതയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.