ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 197 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 26 പന്തില്‍ നിന്ന് പുറത്താകാതെ രണ്ടു സിക്സും ആറ് ഫോറുമടക്കം 53 റണ്‍സെടുത്ത മാർക്കസ് സ്റ്റോയിനിസാണ് ടോപ് സ്കോറർ.
ഡൽഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 6.4 ഓവറില്‍ 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് പൃഥ്വി ഷാ - ശിഖര്‍ ധവാന് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 42 റണ്‍സെടുത്ത പൃഥ്വി ഷായാണ് ആദ്യം പുറത്തായത്. 28 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ധവാനെ പത്താം ഓവറിൽ ഉദാനയും പുറത്താക്കി.
ക്യാപ്റ്റൻ ശ്രേയാസ് അയ്യർ(13 പന്തിൽ 11) കാര്യമായൊന്നും ചെയ്യാനാകാതെ മടങ്ങി. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന റിഷഭ് പന്ത്-സ്റ്റോയിനിസ് കൂട്ടുകെട്ടാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 25 പന്തിൽ 37 റൺസെടുത്ത പന്തിനെ മുഹമ്മദ് സിറാജ് പുറത്താക്കി. ഏഴു പന്തിൽ 11 റൺസുമായി ഷിമ്രോൺ ഹെറ്റ്മെയർ പുറത്താകാതെ നിന്നു.
ബാംഗ്ലൂരിൽ ആദം സാംപയ്ക്ക് പകരം മോയിന്‍ അലിയും ഗുര്‍കീരത് സിംഗിന് പകരം മുഹമ്മദ് സിറാജും ഇടംപിടിച്ചു. പരിക്കേറ്റ അമിത് മിശ്രയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ഡൽഹി ടീമിൽ കളിക്കുന്നത്.
ഡൽഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 6.4 ഓവറില്‍ 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് പൃഥ്വി ഷാ - ശിഖര്‍ ധവാന് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 42 റണ്‍സെടുത്ത പൃഥ്വി ഷായാണ് ആദ്യം പുറത്തായത്. 28 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ധവാനെ പത്താം ഓവറിൽ ഉദാനയും പുറത്താക്കി.
ക്യാപ്റ്റൻ ശ്രേയാസ് അയ്യർ(13 പന്തിൽ 11) കാര്യമായൊന്നും ചെയ്യാനാകാതെ മടങ്ങി. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന റിഷഭ് പന്ത്-സ്റ്റോയിനിസ് കൂട്ടുകെട്ടാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 25 പന്തിൽ 37 റൺസെടുത്ത പന്തിനെ മുഹമ്മദ് സിറാജ് പുറത്താക്കി. ഏഴു പന്തിൽ 11 റൺസുമായി ഷിമ്രോൺ ഹെറ്റ്മെയർ പുറത്താകാതെ നിന്നു.
ബാംഗ്ലൂരിൽ ആദം സാംപയ്ക്ക് പകരം മോയിന്‍ അലിയും ഗുര്‍കീരത് സിംഗിന് പകരം മുഹമ്മദ് സിറാജും ഇടംപിടിച്ചു. പരിക്കേറ്റ അമിത് മിശ്രയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ഡൽഹി ടീമിൽ കളിക്കുന്നത്.