ഇടുക്കി: കോന്നി ആനക്കൂട്ടിലെ നാലര വയസ് പ്രായമുള്ള കുട്ടിയാന പിഞ്ചു ചരിഞ്ഞു. പിൻകാലിലെ പേശികൾ ദുർബലമായതിനെ തുടർന്ന് കഴിഞ്ഞ ഒമ്പത് മാസമായി ചികിത്സയിലായിരുന്നു.
നാല് വർഷം മുമ്പ് മണ്ണാറക്കയത്ത് നിന്നാണ് കുട്ടിയാനയെ ആനക്കൂട്ടിൽ എത്തിച്ചത്. ജന്മനാ പിഞ്ചുവിന്റെ ഇടത് കാലിന് ബലക്കുറവുണ്ടായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ കഴിയാതിരുന്നതിനാൽ കൂട്ടിനുള്ളിൽ നിരങ്ങി നീങ്ങി മുറിവുകൾ വൃണമായിരുന്നു.
പിഞ്ചുവിന്റെ ചികിത്സയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് വനം വകുപ്പ് ചെലവഴിച്ചത്.
നാല് വർഷം മുമ്പ് മണ്ണാറക്കയത്ത് നിന്നാണ് കുട്ടിയാനയെ ആനക്കൂട്ടിൽ എത്തിച്ചത്. ജന്മനാ പിഞ്ചുവിന്റെ ഇടത് കാലിന് ബലക്കുറവുണ്ടായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ കഴിയാതിരുന്നതിനാൽ കൂട്ടിനുള്ളിൽ നിരങ്ങി നീങ്ങി മുറിവുകൾ വൃണമായിരുന്നു.
പിഞ്ചുവിന്റെ ചികിത്സയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് വനം വകുപ്പ് ചെലവഴിച്ചത്.