ചെന്നൈ: ഉത്തർപ്രദേശിലെ ഹാത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ടു പ്രതിഷേധ പ്രകടനം നടത്തിയ ഡിഎംകെ എംപി കനിമൊഴി കസ്റ്റഡിയിൽ.
ചെന്നൈയിൽ മെഴുകുതിരി കത്തിച്ചുകൊണ്ടു മാർച്ച് നടത്തിയതിനാണു കനിമൊഴിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വനിതകളുടെ നേതൃത്വത്തിൽ ഗവർണറുടെ വസതിയിലേക്കായിരുന്നു കനിമൊഴിയുടെയും സംഘത്തിന്റെയും മാർച്ച്.
ഹാത്രസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സർക്കാർ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
ചെന്നൈയിൽ മെഴുകുതിരി കത്തിച്ചുകൊണ്ടു മാർച്ച് നടത്തിയതിനാണു കനിമൊഴിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വനിതകളുടെ നേതൃത്വത്തിൽ ഗവർണറുടെ വസതിയിലേക്കായിരുന്നു കനിമൊഴിയുടെയും സംഘത്തിന്റെയും മാർച്ച്.
ഹാത്രസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സർക്കാർ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.