തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി എ ബ്ലോക്കിൽ നിർമിക്കുന്ന മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം 15 മാസത്തിനകം പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോർപ്പറേഷൻ ഓഫിസ് അങ്കണത്തിൽ നിർമിച്ച മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്നവർക്ക് മൾട്ടി ലെവൽ കാർ പാർക്കിംഗ് ഏറെ പ്രയോജനം ചെയ്യും. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി പാളയം മാർക്കറ്റിനെ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ഇതുകൂടി മുന്നിൽക്കണ്ടാണ് പാളയം എ ബ്ലോക്കിൽ മൾട്ടിലെവൽ കാർപാർക്കിംഗിന് തുടക്കമിടുന്നത്. 15 മാസത്തിനുള്ളിൽ ഇതിന്റെ നിർമാണം പൂർത്തിയാക്കും. ജില്ലയിൽ ലഭ്യമായ വിവിധ സേവനങ്ങളെ ഏകോപിപ്പിക്കാൻ ഇൻഗ്രേറ്റഡ് കമാൻഡ് ആന്റ് കണ്ട്രോൾ സെന്റർ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരേസമയം 568 കാറുകളും 270 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് പാളയത്ത് മൾട്ടിലെവൽ പാർക്കിംഗ് നിർമിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ വിവിധ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിനുമുള്ള മികച്ച സംവിധാനമാണ് ഇന്റഗ്രേറ്റഡ് കമാൻഡ് ആന്റ് കണ്ട്രോൾ സെന്റർ. ഒന്നര കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്നവർക്ക് മൾട്ടി ലെവൽ കാർ പാർക്കിംഗ് ഏറെ പ്രയോജനം ചെയ്യും. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി പാളയം മാർക്കറ്റിനെ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ഇതുകൂടി മുന്നിൽക്കണ്ടാണ് പാളയം എ ബ്ലോക്കിൽ മൾട്ടിലെവൽ കാർപാർക്കിംഗിന് തുടക്കമിടുന്നത്. 15 മാസത്തിനുള്ളിൽ ഇതിന്റെ നിർമാണം പൂർത്തിയാക്കും. ജില്ലയിൽ ലഭ്യമായ വിവിധ സേവനങ്ങളെ ഏകോപിപ്പിക്കാൻ ഇൻഗ്രേറ്റഡ് കമാൻഡ് ആന്റ് കണ്ട്രോൾ സെന്റർ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരേസമയം 568 കാറുകളും 270 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് പാളയത്ത് മൾട്ടിലെവൽ പാർക്കിംഗ് നിർമിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ വിവിധ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിനുമുള്ള മികച്ച സംവിധാനമാണ് ഇന്റഗ്രേറ്റഡ് കമാൻഡ് ആന്റ് കണ്ട്രോൾ സെന്റർ. ഒന്നര കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.