തിരുവനന്തപുരം: അതീവഗുരുതര പ്രതിസന്ധികളിലൂടെയാണു കേരളത്തിന്റെ ആരോഗ്യരംഗം കടന്നുപോകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് രോഗ നിയന്ത്രണത്തിൽ സർക്കാർ സന്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിക്കുന്നു, ആംബുലൻസിൽ ദളിത് പെണ്കുട്ടി പീഡിപ്പിക്കപ്പെടുന്നു, മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകുന്നു, ചികിത്സ കിട്ടാതെ നവജാത ശിശുക്കൾ മരിക്കുന്നു. ഇങ്ങനെ കേട്ടുകേൾവിപോലുമില്ലാത്ത അതീവഗുരുതര പ്രതിസന്ധികളിലൂടെയാണ് കേരളത്തിന്റെ ആരോഗ്യരംഗം കടന്നുപോകുന്നത്. ഇരട്ടക്കുട്ടികൾ മരിച്ച വിഷയത്തിൽ ഇതുവരെ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രി കള്ളം പറയുന്നുവെന്നും, ഈ ഭരണത്തിൽ തനിക്ക് വിശ്വാസമില്ല എന്നുമാണ് കുട്ടികളുടെ പിതാവ് പറയുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജുകളിലെ ഒപികൾ രണ്ടുമണിക്കൂർ വീതം പ്രവർത്തിക്കാതെയായിട്ട് ഒരാഴ്ച പിന്നിടുന്നു. അനിശ്ചിതകാലത്തേക്ക് ഈ നില തുടരുമെന്നാണു നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ പത്തോളം കത്തുകൾ അയച്ചിട്ടും അതിനോടു മുഖം തിരിക്കുന്ന സമീപനമാണ് ആരോഗ്യ വകുപ്പ് പുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യരംഗത്ത് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യവികസനം പാടേ മുരടിച്ചിരിക്കുന്നു. കോവിഡ് രോഗികൾ സംസ്ഥാനത്തു വൻതോതിൽ അവഗണന നേരിടുന്നു. ആരോഗ്യരംഗത്തു നിലനിൽക്കുന്ന ഗുരുതരാവസ്ഥ പരിഹരിക്കുന്നതിനു മുഖ്യമന്ത്രി അടിയന്തരമായി മുന്നോട്ടു വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിക്കുന്നു, ആംബുലൻസിൽ ദളിത് പെണ്കുട്ടി പീഡിപ്പിക്കപ്പെടുന്നു, മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകുന്നു, ചികിത്സ കിട്ടാതെ നവജാത ശിശുക്കൾ മരിക്കുന്നു. ഇങ്ങനെ കേട്ടുകേൾവിപോലുമില്ലാത്ത അതീവഗുരുതര പ്രതിസന്ധികളിലൂടെയാണ് കേരളത്തിന്റെ ആരോഗ്യരംഗം കടന്നുപോകുന്നത്. ഇരട്ടക്കുട്ടികൾ മരിച്ച വിഷയത്തിൽ ഇതുവരെ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രി കള്ളം പറയുന്നുവെന്നും, ഈ ഭരണത്തിൽ തനിക്ക് വിശ്വാസമില്ല എന്നുമാണ് കുട്ടികളുടെ പിതാവ് പറയുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജുകളിലെ ഒപികൾ രണ്ടുമണിക്കൂർ വീതം പ്രവർത്തിക്കാതെയായിട്ട് ഒരാഴ്ച പിന്നിടുന്നു. അനിശ്ചിതകാലത്തേക്ക് ഈ നില തുടരുമെന്നാണു നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ പത്തോളം കത്തുകൾ അയച്ചിട്ടും അതിനോടു മുഖം തിരിക്കുന്ന സമീപനമാണ് ആരോഗ്യ വകുപ്പ് പുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യരംഗത്ത് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യവികസനം പാടേ മുരടിച്ചിരിക്കുന്നു. കോവിഡ് രോഗികൾ സംസ്ഥാനത്തു വൻതോതിൽ അവഗണന നേരിടുന്നു. ആരോഗ്യരംഗത്തു നിലനിൽക്കുന്ന ഗുരുതരാവസ്ഥ പരിഹരിക്കുന്നതിനു മുഖ്യമന്ത്രി അടിയന്തരമായി മുന്നോട്ടു വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.