+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദർശിച്ചവർക്കെതിരേ യോഗിയുടെ രാജ്യദ്രോഹക്കേസ്

ലക്നോ: ഹാത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദർശിച്ചവർക്കെതിരേ രാജ്യദ്രോഹക്കേസ്. ഹാത്രസിൽ പ്രതിഷേധിച്ചവർ, പെണ്‍കുട്
ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദർശിച്ചവർക്കെതിരേ യോഗിയുടെ രാജ്യദ്രോഹക്കേസ്
ലക്നോ: ഹാത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദർശിച്ചവർക്കെതിരേ രാജ്യദ്രോഹക്കേസ്. ഹാത്രസിൽ പ്രതിഷേധിച്ചവർ, പെണ്‍കുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെയാണ് കേസ്.

പ്രദേശത്ത് പ്രഖ്യാപിച്ച 144 ലംഘിച്ചെന്നാരോപിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാജ്യദ്രോഹക്കുറ്റം കൂടാതെ ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കൽ, സമുദായ ഐക്യം തകർക്കൽ, ഗൂഢാലോചന നടത്തി വർഗീയ സംഘർഷമുണ്ടാക്കൽ, ഇരയുടെ കുടുംബത്തെ തറ്റിദ്ധരിപ്പിക്കൽ, ആദിത്യനാഥ് സർക്കാരിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കൽ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ എന്നിങ്ങനെയുള്ള വകുപ്പുകൾ ചേർത്താണു കേസ്.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി അച്ഛനമ്മമാരെ സന്ദർശിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കാൻ ഹാത്രസിലെത്തിയ ചന്ദ്രശേഖർ ആസാദിനെ പോലീസ് തടഞ്ഞെങ്കിലും സംഘം കാൽനടയായി വീട്ടിലെത്തുകയായിരുന്നു.

രാജ്യത്ത് ദളിതർക്കെതിരായ അതിക്രമങ്ങൾ നേരിടാൻ ആയുധം കൈവശം വയ്ക്കാനുള്ള അനുമതി നൽകണമെന്നു ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടിരുന്നു. ഹത്രാസിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസതിയിലേക്കു പോകുന്നതിനു മുന്നോടിയായി നടത്തിയ പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖർ ആസാദ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം, ഹത്രാസ് പീഡന സംഭവത്തിൽ മുഖം രക്ഷിക്കാൻ സിബിഐ അന്വേഷണത്തിനു ശിപാർശ ചെയ്തെങ്കിലും യുപി സർക്കാർ അന്വേഷണം വിട്ടുകൊടുത്തിട്ടില്ല. ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തിയും എഡിജിപി പ്രശാന്ത് കുമാറും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽ നിന്നു മൊഴിയെടുത്തു.

കുടുംബത്തിൻറെ ആശങ്കകളും പരാതികളും പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പരിഹരിക്കുമെന്നും കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ നൽകുമെന്നും ഉറപ്പുനൽകിയതായി അവനാഷ് അവസ്തി മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും പെണ്‍കുട്ടിയുടെ വീട്ടിലും കുറ്റകൃത്യം നടന്ന സ്ഥലത്തുമെത്തി തെളിവെടുപ്പു നടത്തി.

എന്നാൽ, എസ്ഐടി നടത്തുന്ന അന്വേഷണവും സിബിഐ അന്വേഷണവും അംഗീകരിക്കില്ലെന്നു പെണ്‍കുട്ടിയുടെ കുടുംബവും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള ജുഡീഷൽ അന്വേഷണം നടത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അക്രമികൾക്കുവേണ്ടിയാണ് ബിജെപിയും കേന്ദ്ര സംസ്ഥാന സർക്കാരുകളും നിലകൊള്ളുന്നത്. അതിനാൽ അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ട്.

അന്വേഷണം തുടങ്ങുന്നതിനു മുന്പേതന്നെ മാനഭംഗം നടന്നിട്ടില്ലെന്ന വാദവുമായി യുപി പോലീസും ജില്ലാ മജിസ്ട്രേറ്റും രംഗത്തെത്തിയതും പെണ്‍കുട്ടിയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ഹത്രാസ് സന്ദർശിക്കാനെത്തിയ പ്രിയങ്ക വദ്രയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ യുപി പോലീസ് ക്ഷമാപണം നടത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. സ്ത്രീകളുടെ അഭിമാനത്തിനു ക്ഷതമേൽക്കുന്ന തരത്തിലുള്ള പ്രവൃത്തിയെ അനുകൂലിക്കുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ഹത്രാസിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് സംഘത്തെ തടയുന്നതിനിടെ പ്രിയങ്കയുടെ വസ്ത്രത്തിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിച്ചുവലിക്കുന്നത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷമാപണവുമായി പോലീസ് രംഗത്തെത്തിയത്.
More in Latest News :