ലക്നോ: ഹാത്രസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ ആം ആദ്മി പാർട്ടി എംപിക്കു നേരെ ആക്രമണം. സഞ്ജയ് സിംഗിനു നേർക്കാണ് ആക്രമണമുണ്ടായത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ മേൽ മഷിയൊഴിച്ചത്. മഷിയൊഴിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ടുകൾ.
അതേസമയം, സവർണ സമാജ് എന്ന സംഘടനയിൽപ്പെട്ടവരാണ് എംപിക്കെതിരെ ആക്രമണം നടത്തിയതെന്നും സൂചനകളുണ്ട്.
പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ മേൽ മഷിയൊഴിച്ചത്. മഷിയൊഴിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ടുകൾ.
അതേസമയം, സവർണ സമാജ് എന്ന സംഘടനയിൽപ്പെട്ടവരാണ് എംപിക്കെതിരെ ആക്രമണം നടത്തിയതെന്നും സൂചനകളുണ്ട്.