+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രിയങ്കയെ പിടിക്കാൻ ധൈര്യം നൽകിയതാര്?; യോഗി സര്‍ക്കാരിനെതിരേ ബിജെപി നേതാവ്

മുംബൈ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തിൽ പോലീസുകാരൻ കുത്തിപ്പിടിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചു ബിജെപി വനിതാ നേതാവ്. മ
പ്രിയങ്കയെ പിടിക്കാൻ ധൈര്യം നൽകിയതാര്?; യോഗി സര്‍ക്കാരിനെതിരേ ബിജെപി നേതാവ്
മുംബൈ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തിൽ പോലീസുകാരൻ കുത്തിപ്പിടിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചു ബിജെപി വനിതാ നേതാവ്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്‍റ് ചിത്ര വാഗാണു സംഭവത്തെ അപലപിച്ചു രംഗത്തെത്തിയത്.

എന്തു ധൈര്യത്തിലാണ് ഒരു പുരുഷ പോലീസ് ഓഫിസർ ഒരു വനിതാ നേതാവിന്‍റെ വസ്ത്രത്തിൽ കയറി പിടിച്ചത്. പോലീസ് അവരുടെ പരിമിതികൾ മനസിലാക്കണം. ഇന്ത്യൻ സംസ്കാരത്തിൽ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ്, ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കണമെന്നും കൈയേറ്റചിത്രം പങ്കുവച്ചുകൊണ്ടു ചിത്ര വാഗ് ട്വീറ്റ് ചെയ്തു.

ഹാത്രസ് സംഭവത്തിനു പിന്നാലെ ഉത്തർപ്രദേശിൽ നടക്കുന്ന പോലീസ് അതിക്രമങ്ങൾക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബിജെപി നേതാവ് തന്നെ പോലീസിനെതിരെ രംഗത്തെത്തിയത്.

ഹാത്രസ് ജില്ലയിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചു.

ഗ്രേറ്റർ നോയിഡയിൽ ഇരുവരുടെയും വാഹനം പോലീസ് തടഞ്ഞെങ്കിലും രാഹുലും പ്രിയങ്കയും ഹത്രാസിലേക്കു നടന്നു പോകുമെന്നു പ്രഖ്യാപിച്ച് വാഹനത്തിൽ നിന്നിറങ്ങി. രാഹുലിനെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അദ്ദേഹം നിലത്തു വീണു. തനിക്കും പ്രിയങ്കയ്ക്കും നേരേ പോലീസ് ലാത്തി പ്രയോഗിച്ചെന്നും പിടിച്ചുതള്ളിയെന്നും രാഹുൽ പറഞ്ഞു.

രാഹുലും പ്രിയങ്കയും ഹത്രാസ് സന്ദർശനം പ്രഖ്യാപിച്ചതിന്‍റെ പിന്നാലെ തന്നെ യുപി പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മുൻകരുതലിന്‍റെ മറവിലായിരുന്നു നിരോധനാജ്ഞ.
More in Latest News :