+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം. സ്വപ്നയെ അറസ്റ്റു ചെയ്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമർ
സ്വപ്ന സുരേഷിന് ജാമ്യം
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം. സ്വപ്നയെ അറസ്റ്റു ചെയ്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാത്തതോടെയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം എൻഐഎ കേസിലെ പ്രതിയായ സ്വപ്നയ്ക്ക് കസ്റ്റഡിയിൽ തുടരേണ്ടിവരും.ജൂലൈ എട്ടിനായിന്നു ബംഗളൂരുവിൽനിന്നും സ്വപ്നയെ പിടികൂടിയത്. കേസിൽ 17 പ്രതികളെയാണ് ഇതുവരെ അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ പത്ത് പേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

അതോടൊപ്പം സ്വർണക്കടത്ത് കേസിൽ അടിയന്തരമായി തെളിവുകൾ ഹാജരാക്കണമെന്ന് എൻഐഎ കോടതി ഇന്ന് ആവശ്യപ്പെട്ടു. എഫ്ഐആറിൽ സൂചിപ്പിച്ച കാര്യങ്ങൾക്ക് അനുബന്ധ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികളെ ജാമ്യത്തിൽ വിടേണ്ടിവരുമെന്നും എൻഐഎ കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

കേസിൽ കസ്റ്റഡിയിലുള്ള ഏഴു പേരുടെ ജാമ്യാപേക്ഷ സമർപ്പിക്കുന്പോഴാണ് കോടതി ഇക്കാര്യം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. എഫ്ഐആറിൽ പ്രതികൾക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയിൽ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ ഏജൻസികൾ കസ്റ്റംസ്, യുഎപിഎ വകുപ്പുകൾ വളരെ ലാഘവത്തോടെ എടുത്ത് കുറ്റം ചുമത്തിയിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഇത് നികുതി വെട്ടിപ്പ് കേസുകൾ ഉൾപ്പടെയുള്ളവയെ ഭീകരവാദത്തിന്‍റെ പട്ടികയിലേക്ക് കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്ന് ചൂണ്ടിക്കാണിച്ചു.

ഇത് അനുവദിക്കരുതെന്ന് അഭ്യർഥിച്ചപ്പോഴാണ് എൻഐഎ കോടതി അന്വേഷണ സംഘത്തോട് പ്രതികളുടെ എഫ്ഐആറിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾക്ക് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
More in Latest News :