തിരുവനന്തപുരം: പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തികൊലപ്പെടുത്തിയത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടർന്നാണെന്ന് വ്യക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
കൊലയാളികളിലൊരാൾ അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണ്. അർദ്ധരാത്രിയിൽ സ്വന്തം വീടിന് ഏഴുകിലോമീറ്റർ അകലെയാണ് കൊല നടന്നത്. വസ്തുത മറച്ചുവയ്ക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയിൽ കെട്ടിവയ്ക്കുന്നത്.
കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടിക്കാണ് സർക്കാർ തയാറാവേണ്ടത്. ഈ വിഷയത്തിൽ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിട്ടുണ്ട്. വിപിൻ, ജിത്തു, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. കൊലയാളികളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ച കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
വെട്ടേറ്റ മൂന്നുപേരിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ ബിജെപിയും ബജ്റംഗദളുമാണെന്ന് സിപിഎം ആരോപിച്ചു.
അക്രമത്തിനു ശേഷം സംഘം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുന്ദംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊലയാളികളിലൊരാൾ അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണ്. അർദ്ധരാത്രിയിൽ സ്വന്തം വീടിന് ഏഴുകിലോമീറ്റർ അകലെയാണ് കൊല നടന്നത്. വസ്തുത മറച്ചുവയ്ക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയിൽ കെട്ടിവയ്ക്കുന്നത്.
കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടിക്കാണ് സർക്കാർ തയാറാവേണ്ടത്. ഈ വിഷയത്തിൽ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിട്ടുണ്ട്. വിപിൻ, ജിത്തു, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. കൊലയാളികളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ച കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
വെട്ടേറ്റ മൂന്നുപേരിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ ബിജെപിയും ബജ്റംഗദളുമാണെന്ന് സിപിഎം ആരോപിച്ചു.
അക്രമത്തിനു ശേഷം സംഘം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുന്ദംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.