കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഹർജി കോടതി പരിഗണിക്കവേയാണ് സിബിഐ സുപ്രധാന നിലപാട് അറിയിച്ചത്.
സന്തോഷ് ഈപ്പൻ പണം നൽകിയതിലും ഫോണ്‍ നൽകിയതിലും അഴിമതി നടന്നിട്ടുണ്ട്. യൂണിടാക് ലൈഫ് മിഷന്റെ ഏജൻസി മാത്രമാണ്. ലൈഫ് മിഷനിൽ കൈക്കൂലിയുണ്ട്. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയോയെന്ന് അന്വേഷിച്ചുവരികയാണെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.
വിദേശസഹായ നിയന്ത്രണ നിയമലംഘനം ലൈഫ് മിഷൻ നടത്താത്ത സാഹചര്യത്തിൽ സിബിഐ കേസ് നിലനിൽക്കില്ലെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്തോഷ് ഈപ്പൻ കോടതിയെ സമീപിച്ചത്.
കൈക്കൂലി വാങ്ങിയത് വിദേശസഹായം വാങ്ങിയ പരിധിയിൽ വരുമോ എന്നും കോടതി ചോദിച്ചു. എന്നാൽ ഇതിൽ അന്വേഷണം നടന്നുവരികയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന സന്തോഷ് ഈപ്പന്റെ ആവശ്യവും കോടതി തള്ളി. സിബിഐക്ക് കേസിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ഹർജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
അതേസമയം ലൈഫ് മിഷൻ സിഇഒ യു.വി. ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി. ലൈഫ് മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സിബിഐക്കു മുന്നിൽ ഹാജരായിട്ടുണ്ട്. ഇന്ന് രാവിലെയാണ് യു.വി. ജോസും ഉദ്യോഗസ്ഥരും കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായത്.
വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയും സിബിഐ ഓഫീസിൽ ഹാജരായിട്ടുണ്ട്. ഇവരിൽനിന്നും സിബിഐ വിശദമായി വിവരങ്ങൾ തേടും.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണമാണ് സിബിഐ നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്നാണ് സിബിഐ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം. ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍ കൈമാറണം. ലൈഫ് മിഷന് പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സിബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭ, കെഎസ്ഇബി എന്നിവ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ നല്‍കണം. അതോടൊപ്പം, ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍, യൂണിടാക്കും സെയ്ന് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപടാകുള് സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സിബിഐ ഹാജരാക്കാൻ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
നിലവിൽ സിബിഐ യൂണിടാക്ക് എംഡി ജി. സന്തോഷ് ഈപ്പനെയും ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു.
സന്തോഷ് ഈപ്പൻ പണം നൽകിയതിലും ഫോണ്‍ നൽകിയതിലും അഴിമതി നടന്നിട്ടുണ്ട്. യൂണിടാക് ലൈഫ് മിഷന്റെ ഏജൻസി മാത്രമാണ്. ലൈഫ് മിഷനിൽ കൈക്കൂലിയുണ്ട്. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയോയെന്ന് അന്വേഷിച്ചുവരികയാണെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.
വിദേശസഹായ നിയന്ത്രണ നിയമലംഘനം ലൈഫ് മിഷൻ നടത്താത്ത സാഹചര്യത്തിൽ സിബിഐ കേസ് നിലനിൽക്കില്ലെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്തോഷ് ഈപ്പൻ കോടതിയെ സമീപിച്ചത്.
കൈക്കൂലി വാങ്ങിയത് വിദേശസഹായം വാങ്ങിയ പരിധിയിൽ വരുമോ എന്നും കോടതി ചോദിച്ചു. എന്നാൽ ഇതിൽ അന്വേഷണം നടന്നുവരികയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന സന്തോഷ് ഈപ്പന്റെ ആവശ്യവും കോടതി തള്ളി. സിബിഐക്ക് കേസിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ഹർജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
അതേസമയം ലൈഫ് മിഷൻ സിഇഒ യു.വി. ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി. ലൈഫ് മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സിബിഐക്കു മുന്നിൽ ഹാജരായിട്ടുണ്ട്. ഇന്ന് രാവിലെയാണ് യു.വി. ജോസും ഉദ്യോഗസ്ഥരും കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായത്.
വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയും സിബിഐ ഓഫീസിൽ ഹാജരായിട്ടുണ്ട്. ഇവരിൽനിന്നും സിബിഐ വിശദമായി വിവരങ്ങൾ തേടും.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണമാണ് സിബിഐ നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്നാണ് സിബിഐ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം. ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍ കൈമാറണം. ലൈഫ് മിഷന് പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സിബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭ, കെഎസ്ഇബി എന്നിവ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ നല്‍കണം. അതോടൊപ്പം, ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍, യൂണിടാക്കും സെയ്ന് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപടാകുള് സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സിബിഐ ഹാജരാക്കാൻ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
നിലവിൽ സിബിഐ യൂണിടാക്ക് എംഡി ജി. സന്തോഷ് ഈപ്പനെയും ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു.