വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. അതേസമയം, രണ്ട് തവണ ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നതായി വൈറ്റ് ഹൗസിലെ ഡോക്ടർമാർ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, ട്രംപിന്റെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞത് എപ്പോഴാണെന്നതടക്കമുള്ള കാര്യങ്ങൾക്ക് ഡോക്ടർമാർ മറുപടി അറിയിച്ചിട്ടില്ല.
ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് ആദ്യദിനം 94 ശതമാനത്തിനും താഴെയായിരുന്നു. പിന്നീട് 90 ശതമാനത്തിനു താഴെയായി മാറിയിരുന്നു. നിലവിൽ 98 ശതമാനത്തിനു മുകളിലാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, ട്രംപിന്റെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞത് എപ്പോഴാണെന്നതടക്കമുള്ള കാര്യങ്ങൾക്ക് ഡോക്ടർമാർ മറുപടി അറിയിച്ചിട്ടില്ല.
ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് ആദ്യദിനം 94 ശതമാനത്തിനും താഴെയായിരുന്നു. പിന്നീട് 90 ശതമാനത്തിനു താഴെയായി മാറിയിരുന്നു. നിലവിൽ 98 ശതമാനത്തിനു മുകളിലാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.