വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നേയുള്ള തുടർ സംവാദങ്ങൾ അനിശ്ചിതത്വത്തിൽ. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് കോവിഡ് ബാധിതനായതോടെയാണിത്.
ഒക്ടോബർ 15ന് മിയാമിയിലും ഒക്ടോബർ 22ന് ടെന്നിസിയിലെ നാഷ് വില്ലെയിലും രണ്ട് സംവാദങ്ങൾ കൂടി നടക്കാനുണ്ടെങ്കിലും ട്രംപ് കോവിഡ് ബാധിതനായതോടെ അവയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.
സംവാദം മാറ്റി വയ്ക്കുമോ അതോ ഉപേക്ഷിക്കുമോ എന്ന കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദം ബുധനാഴ്ച യൂട്ടാ സർവകലാശാലയിൽ അരങ്ങേറും.
ഒക്ടോബർ 15ന് മിയാമിയിലും ഒക്ടോബർ 22ന് ടെന്നിസിയിലെ നാഷ് വില്ലെയിലും രണ്ട് സംവാദങ്ങൾ കൂടി നടക്കാനുണ്ടെങ്കിലും ട്രംപ് കോവിഡ് ബാധിതനായതോടെ അവയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.
സംവാദം മാറ്റി വയ്ക്കുമോ അതോ ഉപേക്ഷിക്കുമോ എന്ന കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദം ബുധനാഴ്ച യൂട്ടാ സർവകലാശാലയിൽ അരങ്ങേറും.