വാഷിംഗ്ടണ് ഡിസി: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിന് ശേഷം ഡോണൾഡ് ട്രംപിനേക്കാൾ മുന്നിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനാണെന്ന് റിപ്പോർട്ടുകൾ. വാൾസ്ട്രീറ്റ് ജേർണൽ/ എ ബി സി ന്യൂസ് വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
പുതിയ വോട്ടെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 53 ശതമാനം ബൈഡനെ പിന്തുണക്കുന്പോൾ 39 ശതമാനം മാത്രമാണ് ട്രംപിനെ അംഗീകരിക്കുന്നത്. സംവാദത്തിന് ശേഷം രണ്ടു ദിവസം പിന്നിടുന്പോഴേക്കും ട്രംപ് കോവിഡ് ബാധിതനാവുകയും ചെയ്തു.
കഴിഞ്ഞ മാസം എട്ടു പോയിന്റും ജൂലൈയിൽ 11 പോയിന്റും നേട്ടം ബൈഡൻ സ്വന്തമാക്കിയിരുന്നു. എന്നാൽ ട്രംപിന് കാര്യങ്ങൾ തിരിച്ചു പിടിക്കാനാവുമെന്ന വിശ്വാസമാണ് റിപ്പബ്ലിക്കൻമാർ പ്രകടിപ്പിക്കുന്നത്. സംവാദത്തിനിടയിൽ ട്രംപ് പല തവണ എതിരാളിയെ തടസ്സപ്പെടുത്തിയത് വോട്ടർമാരെ സ്വാധീനിച്ചുവെന്നു വിലയിരുത്തപ്പെടുത്തുന്നുണ്ട്.
ഡെമോക്രാറ്റുകളിൽ 84 ശതമാനവും സംവാദത്തിൽ ബൈഡൻ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് കരുതുന്നത്. എന്നാൽ, ട്രംപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് റിപ്പബ്ലിക്കൻമാരിൽ പോലും 54 ശതമാനത്തിന് മാത്രമാണ് അഭിപ്രായമുള്ളത്. സ്ഥാനാർഥികളിൽ ഇരുവരും നന്നായില്ലെന്ന അഭിപ്രായക്കാർ 17 ശതമാനമാണ്.
പ്രസിഡന്റാകാനുള്ള മികച്ച സ്വഭാവം ബൈഡനാണെന്ന് 58 ശതമാനവും ട്രംപിനാണെന്ന് 26 ശതമാനവും അഭിപ്രായപ്പെട്ടു.
പുതിയ വോട്ടെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 53 ശതമാനം ബൈഡനെ പിന്തുണക്കുന്പോൾ 39 ശതമാനം മാത്രമാണ് ട്രംപിനെ അംഗീകരിക്കുന്നത്. സംവാദത്തിന് ശേഷം രണ്ടു ദിവസം പിന്നിടുന്പോഴേക്കും ട്രംപ് കോവിഡ് ബാധിതനാവുകയും ചെയ്തു.
കഴിഞ്ഞ മാസം എട്ടു പോയിന്റും ജൂലൈയിൽ 11 പോയിന്റും നേട്ടം ബൈഡൻ സ്വന്തമാക്കിയിരുന്നു. എന്നാൽ ട്രംപിന് കാര്യങ്ങൾ തിരിച്ചു പിടിക്കാനാവുമെന്ന വിശ്വാസമാണ് റിപ്പബ്ലിക്കൻമാർ പ്രകടിപ്പിക്കുന്നത്. സംവാദത്തിനിടയിൽ ട്രംപ് പല തവണ എതിരാളിയെ തടസ്സപ്പെടുത്തിയത് വോട്ടർമാരെ സ്വാധീനിച്ചുവെന്നു വിലയിരുത്തപ്പെടുത്തുന്നുണ്ട്.
ഡെമോക്രാറ്റുകളിൽ 84 ശതമാനവും സംവാദത്തിൽ ബൈഡൻ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് കരുതുന്നത്. എന്നാൽ, ട്രംപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് റിപ്പബ്ലിക്കൻമാരിൽ പോലും 54 ശതമാനത്തിന് മാത്രമാണ് അഭിപ്രായമുള്ളത്. സ്ഥാനാർഥികളിൽ ഇരുവരും നന്നായില്ലെന്ന അഭിപ്രായക്കാർ 17 ശതമാനമാണ്.
പ്രസിഡന്റാകാനുള്ള മികച്ച സ്വഭാവം ബൈഡനാണെന്ന് 58 ശതമാനവും ട്രംപിനാണെന്ന് 26 ശതമാനവും അഭിപ്രായപ്പെട്ടു.