കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ഉപദേശകർക്കും ഒരു അസിസ്റ്റന്റിനുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
നാലുപേർക്കും ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യ ഉപദേഷ്ടാവ് ബിഷ്ണു റിമൽ, വിദേശകാര്യ ഉപദേഷ്ടാവ് രാജൻ ഭട്ടാരി, മാധ്യമ ഉപദേഷ്ടാവ് സൂര്യ ദാപ്പ, അസിസ്റ്റന്റ് ഇന്ദ്ര ബന്ദാരി എന്നിവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ ഒലി കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
എന്നാൽ, ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചശേഷം ഇദ്ദേഹം പരിശേധന നടത്തിയിട്ടില്ല. അതേസമയം, രോഗം സ്ഥിരീകരിച്ച നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ഇവരുമായി അടുത്ത സന്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നാലുപേർക്കും ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യ ഉപദേഷ്ടാവ് ബിഷ്ണു റിമൽ, വിദേശകാര്യ ഉപദേഷ്ടാവ് രാജൻ ഭട്ടാരി, മാധ്യമ ഉപദേഷ്ടാവ് സൂര്യ ദാപ്പ, അസിസ്റ്റന്റ് ഇന്ദ്ര ബന്ദാരി എന്നിവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ ഒലി കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
എന്നാൽ, ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചശേഷം ഇദ്ദേഹം പരിശേധന നടത്തിയിട്ടില്ല. അതേസമയം, രോഗം സ്ഥിരീകരിച്ച നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ഇവരുമായി അടുത്ത സന്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.