ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിത കമ്മീഷന്.
മാളവ്യയെ കൂടാതെ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്, നടി സ്വര ഭാസ്കര്‍, തുടങ്ങിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു.
ഇവർ പെണ്‍കുട്ടിയുടെ വ്യക്തിഗത വിവരങ്ങള്‍ പ്രചരിപ്പിച്ചവരാണ്. സമൂഹ മാധ്യമങ്ങളിലൂടെയും ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയുമാണ് ഇത് സംഭവിച്ചതെന്നും രേഖ ശര്‍മ്മ പറഞ്ഞു.
മാളവ്യയെ കൂടാതെ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്, നടി സ്വര ഭാസ്കര്‍, തുടങ്ങിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു.
ഇവർ പെണ്‍കുട്ടിയുടെ വ്യക്തിഗത വിവരങ്ങള്‍ പ്രചരിപ്പിച്ചവരാണ്. സമൂഹ മാധ്യമങ്ങളിലൂടെയും ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയുമാണ് ഇത് സംഭവിച്ചതെന്നും രേഖ ശര്‍മ്മ പറഞ്ഞു.