ചണ്ഡിഗഡ്: ഹരിയാനയിൽ ക്രമസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. കർഷക ബില്ലിനെതിരേ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ശക്തിപകരാൻ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിൽ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഖട്ടാറിന്റെ പ്രതികരണം.
രാഹുൽ കർഷകർക്കായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് ഒന്നുമറിയില്ലെന്നും ഖട്ടാർ ആരോപിച്ചു. അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്ത് സ്ഥലങ്ങൾ സന്ദർശിച്ച് നടക്കുകയാണെന്നും ഹരിയാന മുഖ്യമന്ത്രി പരിഹസിച്ചു.
രാഹുലിന്റെ സന്ദർശനത്തെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വന്നാലും ക്രമസമാധാനം തകർക്കാൻ സർക്കാർ അനുവദിക്കില്ലെന്നും ഖട്ടാർ വ്യക്തമാക്കി.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ മൂന്ന് ദിവസത്തെ പ്രതിഷേധ പരിപാടികൾക്കാണ് രാഹുൽ പുറപ്പെട്ടിരിക്കുന്നത്. അവസാന ദിവസമാകും ഹരിയാനയിൽ രാഹുൽ എത്തുന്നത്. കൈഥൽ, പിപ്ലി എന്നിവടങ്ങിലെ പ്രതിഷേധ യോഗങ്ങളിൽ രാഹുൽ സംസാരിക്കുമെന്ന് ഹരിയാന പിസിസി നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു.
രാഹുൽ കർഷകർക്കായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് ഒന്നുമറിയില്ലെന്നും ഖട്ടാർ ആരോപിച്ചു. അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്ത് സ്ഥലങ്ങൾ സന്ദർശിച്ച് നടക്കുകയാണെന്നും ഹരിയാന മുഖ്യമന്ത്രി പരിഹസിച്ചു.
രാഹുലിന്റെ സന്ദർശനത്തെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വന്നാലും ക്രമസമാധാനം തകർക്കാൻ സർക്കാർ അനുവദിക്കില്ലെന്നും ഖട്ടാർ വ്യക്തമാക്കി.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ മൂന്ന് ദിവസത്തെ പ്രതിഷേധ പരിപാടികൾക്കാണ് രാഹുൽ പുറപ്പെട്ടിരിക്കുന്നത്. അവസാന ദിവസമാകും ഹരിയാനയിൽ രാഹുൽ എത്തുന്നത്. കൈഥൽ, പിപ്ലി എന്നിവടങ്ങിലെ പ്രതിഷേധ യോഗങ്ങളിൽ രാഹുൽ സംസാരിക്കുമെന്ന് ഹരിയാന പിസിസി നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു.