ലക്നോ: ഉത്തർപ്രദേശിൽ ഹാത്രസിലെ ബൂൽഗദിയിൽ ക്രൂര പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതിനു പിന്നാലെ വീണ്ടും വിമർശനം രൂക്ഷമാക്കി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
കേസുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെ നീക്കണം. കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തണം. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായപ്രകാരം ജില്ല മജിസ്ട്രറ്റാണ് ഏറ്റവും മോശമായ രീതിയിൽ അവരോട് പെരുമാറിയത്. ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നുമാണ് പ്രിയങ്കയുടെ ചോദ്യങ്ങൾ. യുപി സർക്കാർ കുറച്ചെങ്കിലും ഉറക്കമുണർന്നിട്ടുണ്ടെങ്കിൽ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം മാനിക്കണമെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിൽ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയും പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചിരുന്നു. രാഹുൽ, പ്രിയങ്ക എന്നിവർക്കൊപ്പം ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
അതേസമയം, ഹാത്രസിൽ മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നൽകിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ വീടും പരിസരവും യുപി പോലീസ് ഡ്രോണ്‍ നിരീക്ഷണത്തിലാക്കി. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് മാധ്യമങ്ങളോടു സംസാരിക്കാൻ കഴിഞ്ഞത്. ഇംഗ്ലീഷ് അറിയില്ലല്ലോ എന്നു പറഞ്ഞ് പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും തങ്ങളെ കാണിച്ചില്ലെന്നു പെണ്‍കുട്ടിയുടെ സഹോദരൻ സഞ്ജീവ് പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് തങ്ങൾക്കു നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. സിബിഐ അന്വേഷണത്തിലും വിശ്വാസമില്ല. കേസ് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെ നീക്കണം. കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തണം. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായപ്രകാരം ജില്ല മജിസ്ട്രറ്റാണ് ഏറ്റവും മോശമായ രീതിയിൽ അവരോട് പെരുമാറിയത്. ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നുമാണ് പ്രിയങ്കയുടെ ചോദ്യങ്ങൾ. യുപി സർക്കാർ കുറച്ചെങ്കിലും ഉറക്കമുണർന്നിട്ടുണ്ടെങ്കിൽ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം മാനിക്കണമെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിൽ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയും പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചിരുന്നു. രാഹുൽ, പ്രിയങ്ക എന്നിവർക്കൊപ്പം ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
അതേസമയം, ഹാത്രസിൽ മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നൽകിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ വീടും പരിസരവും യുപി പോലീസ് ഡ്രോണ്‍ നിരീക്ഷണത്തിലാക്കി. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് മാധ്യമങ്ങളോടു സംസാരിക്കാൻ കഴിഞ്ഞത്. ഇംഗ്ലീഷ് അറിയില്ലല്ലോ എന്നു പറഞ്ഞ് പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും തങ്ങളെ കാണിച്ചില്ലെന്നു പെണ്‍കുട്ടിയുടെ സഹോദരൻ സഞ്ജീവ് പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് തങ്ങൾക്കു നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. സിബിഐ അന്വേഷണത്തിലും വിശ്വാസമില്ല. കേസ് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.