ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ വിമർശനവുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. ഹത്രാസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള നീക്കത്തിലാണ് ഭൂഷണിന്റെ വിമർശനം.
പൂര്‍ണമായും ഭരണഘടനാ വിരുദ്ധമായ നടപടിയാണ് യോഗി ആദിത്യനാഥ് സർക്കാരിന്റേയും പോലീസ് അന്വേഷണ സംഘത്തിന്റേയുമെന്നും ഭൂഷണ് പറഞ്ഞു. ഒരാളേയും നിര്‍ബന്ധിച്ച് നുണപരിശോധന നടത്താന്‍ പാടില്ലാ എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സുപ്രീം കോടതി വ്യക്തമാക്കിയതാണെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
പൂര്‍ണമായും ഭരണഘടനാ വിരുദ്ധമായ നടപടിയാണ് യോഗി ആദിത്യനാഥ് സർക്കാരിന്റേയും പോലീസ് അന്വേഷണ സംഘത്തിന്റേയുമെന്നും ഭൂഷണ് പറഞ്ഞു. ഒരാളേയും നിര്‍ബന്ധിച്ച് നുണപരിശോധന നടത്താന്‍ പാടില്ലാ എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സുപ്രീം കോടതി വ്യക്തമാക്കിയതാണെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.