പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയിൽ സീറ്റ് ധാരണയായി. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ബിജെപിയും പപ്പാതി സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
243 സീറ്റിൽ 122 എണ്ണത്തിൽ ജെഡിയുവും 121 എണ്ണത്തിൽ ബിജെപിയും മത്സരിക്കും. ജെഡിയുവിന് ലഭിച്ച സീറ്റുകളിൽ നിന്ന് ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചയ്ക്കും സീറ്റ് നൽകും.
രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് ബിജെപിയാണ് സീറ്റ് നൽകുന്നത്. ഈ രണ്ടു പാർട്ടികൾക്കും എത്ര സീറ്റ് വീതം നൽകുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
ബിഹാർ എൻഡിഎയിൽ സീറ്റ് ചർച്ച നീണ്ടുപോയതിൽ മുന്നണിക്കുള്ളിൽ തന്നെ അസ്വാരസ്യം ഉയർന്നിരുന്നു. ചർച്ച നീണ്ടുപോകുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ച നീണ്ടാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവും ചിരാഗ് നടത്തിയിരുന്നു.
മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ ശനിയാഴ്ചയാണ് മഹാസംഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായത്. ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് മഹാസഖ്യം ജനങ്ങൾക്ക് മുന്നിലെത്തുന്നത്.
ആർജെഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലും സിപിഐ, സിപിഎം കക്ഷികൾ യഥാക്രമം 6, 7 സീറ്റുകളിലും മത്സരിക്കാനാണ് മുന്നണിയിലെ ധാരണ. വാൽമീകിനഗർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കാനും മുന്നണി തീരുമാനിച്ചിരുന്നു.
മൂന്ന് ഘട്ടമായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് അടുത്തഘട്ട പോളിംഗ്. നവംബർ 10-നാണ് വോട്ടെണ്ണൽ.
243 സീറ്റിൽ 122 എണ്ണത്തിൽ ജെഡിയുവും 121 എണ്ണത്തിൽ ബിജെപിയും മത്സരിക്കും. ജെഡിയുവിന് ലഭിച്ച സീറ്റുകളിൽ നിന്ന് ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചയ്ക്കും സീറ്റ് നൽകും.
രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് ബിജെപിയാണ് സീറ്റ് നൽകുന്നത്. ഈ രണ്ടു പാർട്ടികൾക്കും എത്ര സീറ്റ് വീതം നൽകുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
ബിഹാർ എൻഡിഎയിൽ സീറ്റ് ചർച്ച നീണ്ടുപോയതിൽ മുന്നണിക്കുള്ളിൽ തന്നെ അസ്വാരസ്യം ഉയർന്നിരുന്നു. ചർച്ച നീണ്ടുപോകുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ച നീണ്ടാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവും ചിരാഗ് നടത്തിയിരുന്നു.
മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ ശനിയാഴ്ചയാണ് മഹാസംഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായത്. ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് മഹാസഖ്യം ജനങ്ങൾക്ക് മുന്നിലെത്തുന്നത്.
ആർജെഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലും സിപിഐ, സിപിഎം കക്ഷികൾ യഥാക്രമം 6, 7 സീറ്റുകളിലും മത്സരിക്കാനാണ് മുന്നണിയിലെ ധാരണ. വാൽമീകിനഗർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കാനും മുന്നണി തീരുമാനിച്ചിരുന്നു.
മൂന്ന് ഘട്ടമായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് അടുത്തഘട്ട പോളിംഗ്. നവംബർ 10-നാണ് വോട്ടെണ്ണൽ.