ലക്നോ: യുപിയിലെ കാണ്‍പുരിലെ ദേഹാത് ജില്ലയിലെ ഗ്രാമത്തില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍ നിന്നും കണ്ടെത്തി. സെപ്റ്റംബര്‍ 26നാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹം വികൃതമായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.
ഹത്രാസിൽ പീഡനത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന് ശേഷം രാജ്യവ്യാപകമായി യോഗി സർക്കാരിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഈ വിവാദകൊടുങ്കാറ്റ് അവസാനിക്കുന്നതിന് മുൻപാണ് സംസ്ഥാനത്ത് പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്.
മൃതദേഹം വികൃതമായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.
ഹത്രാസിൽ പീഡനത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന് ശേഷം രാജ്യവ്യാപകമായി യോഗി സർക്കാരിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഈ വിവാദകൊടുങ്കാറ്റ് അവസാനിക്കുന്നതിന് മുൻപാണ് സംസ്ഥാനത്ത് പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്.