ലക്നോ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിലെ ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഇരുവർക്കും പെൺകുട്ടിയുടെ വീട്ടിലെത്താൻ സാധിച്ചത്. അധിർരഞ്ജനും കെ.സി. വേണുഗോപാലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ട്.
ഉത്തർപ്രദേശ് പോലീസിന്റെ അനുമതിയോടെയാണ് രാഹുലും പ്രിയങ്കയും ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നത്. വലിയ പ്രതിഷേധങ്ങൾക്കുശേഷമാണ് രാഹുലിന് ഹത്രാസ് പെൺകുട്ടിയുടെ വീട്ടിലെത്താൻ സാധിച്ചത്.
ഹത്രാസ് പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ച കോൺഗ്രസ് സംഘത്തെ ഡല്‍ഹി-നോയിഡ പാതയിലെ ടോൾ ഗേറ്റിനോട് ചേർന്ന് ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍ പോലീസ് സന്നാഹം തടഞ്ഞിരുന്നു. ഇരുവർക്കുമൊപ്പം കോണ്‍ഗ്രസിന്റെ 30 ലേറെ എംപിമാരും നേതാക്കന്മാരും ആയിരക്കണക്കിന് പ്രവർത്തകരും ഉണ്ടായിരുന്നു.
പോലീസിനേയും അര്‍ധസൈന്യത്തേയും വിന്യസിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടിയാണ് നേതാക്കളെ കടത്തിവിട്ടത്. പ്രിയങ്ക ഗാന്ധി ഓടിച്ച കാറിലാണ് രാഹുല്‍ ഗാന്ധി നോയിഡ അതിര്‍ത്തിയിലെത്തിയത്. ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
രാഹുലിനും പ്രിയങ്കയ്ക്കും പുറമേ മറ്റ് മൂന്നു നേതാക്കൾക്കുമാണ് ഹത്രാസിലേക്ക് പോകാൻ അനുമതി നൽകിയത്.
ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും കഴിഞ്ഞ ദിവസവും യുപി പോലീസ് തടഞ്ഞിരുന്നു. പിന്നീട് അറസ്റ്റ് ചെയ്തശേഷം ഇരുവരെയും വിട്ടയക്കുകയായിരുന്നു.
ഉത്തർപ്രദേശ് പോലീസിന്റെ അനുമതിയോടെയാണ് രാഹുലും പ്രിയങ്കയും ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നത്. വലിയ പ്രതിഷേധങ്ങൾക്കുശേഷമാണ് രാഹുലിന് ഹത്രാസ് പെൺകുട്ടിയുടെ വീട്ടിലെത്താൻ സാധിച്ചത്.
ഹത്രാസ് പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ച കോൺഗ്രസ് സംഘത്തെ ഡല്‍ഹി-നോയിഡ പാതയിലെ ടോൾ ഗേറ്റിനോട് ചേർന്ന് ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍ പോലീസ് സന്നാഹം തടഞ്ഞിരുന്നു. ഇരുവർക്കുമൊപ്പം കോണ്‍ഗ്രസിന്റെ 30 ലേറെ എംപിമാരും നേതാക്കന്മാരും ആയിരക്കണക്കിന് പ്രവർത്തകരും ഉണ്ടായിരുന്നു.
പോലീസിനേയും അര്‍ധസൈന്യത്തേയും വിന്യസിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടിയാണ് നേതാക്കളെ കടത്തിവിട്ടത്. പ്രിയങ്ക ഗാന്ധി ഓടിച്ച കാറിലാണ് രാഹുല്‍ ഗാന്ധി നോയിഡ അതിര്‍ത്തിയിലെത്തിയത്. ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
രാഹുലിനും പ്രിയങ്കയ്ക്കും പുറമേ മറ്റ് മൂന്നു നേതാക്കൾക്കുമാണ് ഹത്രാസിലേക്ക് പോകാൻ അനുമതി നൽകിയത്.
ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും കഴിഞ്ഞ ദിവസവും യുപി പോലീസ് തടഞ്ഞിരുന്നു. പിന്നീട് അറസ്റ്റ് ചെയ്തശേഷം ഇരുവരെയും വിട്ടയക്കുകയായിരുന്നു.